|
|
|
|
Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page. ലോകത്തിലെ
ഏറ്റവും
വലിയ
വ്യാവസായിക
ദുരന്തത്തിനു
കാല്‍നൂറ്റാണ്ട്
പൂര്‍ത്തിയാവുമ്പോള്‍
ദുരിതങ്ങളും
പേറി
പാവങ്ങളായ
പതിനായിരങ്ങള്‍
ഇന്നും
വിധിയോട്
പോരാടുന്നു.
എല്ലാവരും
ഭോപ്പാല്‍
വിഷവാതക
ദുരന്തം
മറക്കുകയാണ്.
അഥവാ
മറക്കാന്‍
ശ്രമിക്കുകയാണ്.
ദുരന്തം
നേരിട്ട്
റിപ്പോര്‍ട്ടുചെയ്ത
മാതൃഭൂമി
ലേഖകന്‍ വി.
രാജഗോപാല്‍
വീണ്ടും
ഭോപ്പാലില്‍നിന്ന്... കൈവിട്ടുപോയ കിനാക്കള്‍
ഒരു
കുഞ്ഞിനെ
മാത്രം
മോഹിച്ച്
ഇരട്ടി
പ്രായമുള്ള
ആളുടെ
രണ്ടാം
ഭാര്യയാവാന്‍
തയ്യാറായ
യുവതി.
വീട്ടുകാര്‍
തമ്മിലുള്ള
കലഹങ്ങള്‍ക്കിടയില്‍
ദാമ്പത്യം
തകര്‍ന്നുപോയ
വീട്ടമ്മ.
തിരക്കഥാകൃത്ത്
ആര്യാടന്‍
ഷൗക്കത്ത്
എഴുതുന്നു...
ഗോവ
ഫിലിം
ഫെസ്റ്റിവലില്‍
ഇന്ത്യന്‍
പനോരമയിലേക്ക്
'വിലാപങ്ങള്‍ക്കപ്പുറം'
തിരഞ്ഞെടുത്തു.
പ്രിന്റിനുവേണ്ടി
ഡയറക്ടറേറ്റ്
ഓഫ് ഫിലിം
ഫെസ്റ്റിവലില്‍
നിന്നും
സ്ഥിരമായി
ഫോണ്‍കോളുകള്‍
വന്നുകൊണ്ടിരുന്നു.
മുംബൈ എന്‍.എഫ്.ഡി.സി.
യില്‍
കൊണ്ടുപോയി
ഇംഗ്ലീഷ്
സബ്‌ടൈറ്റില്‍
ചെയ്തിട്ടുവേണം
പ്രിന്റ്
ഫെസ്റ്റിവലിലേക്ക്
അയയ്ക്കാന്‍.
ചിത്രാഞ്ജലിയിലെ
കണക്കുകള്‍
തീര്‍പ്പാക്കാനുള്ളതുകൊണ്ട്
പ്രിന്റയയ്ക്കാന്‍
കഴിയില്ല
എന്ന് കെ.എസ്.എഫ്.ഡി.സി.
കൈമലര്‍ത്തി.
സുഹൃത്തുക്കളുടെ
കൈയില്‍നിന്നും
കാശ്
കടംവാങ്ങി
ചിത്രാഞ്ജലിയില്‍
അടച്ച്
അന്നുതന്നെ
പ്രിന്റ്
മുംബൈയില്‍
അയച്ച്
ഇംഗ്ലീഷ്
സബ്‌ടൈറ്റില്‍
ചെയ്തു.
ഫെസ്റ്റിവല്‍
തീരുന്നതിനു
രണ്ടുദിവസം
മുന്‍പ്
ഗോവയില്‍
എത്തിച്ച്
സിനിമ
പ്രദര്‍ശിപ്പിച്ചു.
ഈ
പിരിമുറുക്കങ്ങള്‍ക്കിടയില്‍
ഗോവയിലേക്ക്
പുറപ്പെടാനുള്ള
ഒരുക്കത്തിനിടയിലാണ്
സൂറ
അമ്മാവനുമൊത്ത്
എന്റെ
വീട്ടില്‍
എത്തിയത്.വന്നപാടെ സൂറ കദനകഥകളുടെ കെട്ടഴിക്കാന്‍ തുടങ്ങി. വളരെ സൂക്ഷ്മതയോടെ ഗ്രഹിക്കാനായില്ലെങ്കിലും തേങ്ങലുകള്‍ ഒതുക്കാന്‍ പാടുപെടുന്ന സൂറയുടെ വ്യഥ അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ എനിക്ക് സാധിച്ചു. ഗോവയില്‍നിന്നും തിരിച്ചുവന്നാലുടനെ പ്രശ്‌നത്തില്‍ ഇടപെടാമെന്ന ഉറപ്പോടെ സൂറയെ തിരിച്ചയച്ചു. മൂന്നു ദിവസങ്ങള്‍ക്കുശേഷം ഗോവയില്‍നിന്ന് രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയതെങ്കിലും സൂറയും അമ്മാവനും വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അല്‍പ്പം ക്ഷീണം തോന്നിയെങ്കിലും, സൂറയുടെ ദൈന്യതയാര്‍ന്ന വാക്കുകള്‍ ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. സൂറ തന്റെ ഓര്‍മകളിലേക്ക് ആഴ്ന്നിറങ്ങി. പക്ഷേ, അവള്‍ക്ക് ബാപ്പയുടെ മുഖം തെളിയിച്ചെടുക്കാന്‍ കഴിയുന്നില്ല. അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ബാപ്പ ഉമ്മയെ മൊഴിചൊല്ലിയത്. അതോടെ ഉമ്മ മാനസികരോഗിയായി മാറി. പിന്നീട് ചുമട്ടുതൊഴിലാളിയായ അമ്മാവനാണ് സൂറയ്ക്ക് ഏക ആശ്രയം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴേ സുന്ദരിയായ സൂറയ്ക്ക് ഏറെ വിവാഹാലോചനകള്‍ വന്നു. ചോദിച്ച സ്ത്രീധനം കൊടുക്കാനില്ലാത്തതുകൊണ്ട് ആലോചനകള്‍ നീണ്ടുപോയി. കെട്ടിച്ചയയ്ക്കാന്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപയെങ്കിലും വേണം. നിസ്സഹായനായ അമ്മാവന്റെ മുന്‍പില്‍ തന്റെ കിനാവുകളും, വ്യഥകളും അതിസാഹസികമായി മറച്ചുവെക്കാന്‍ സൂറ ഏറെ ശ്രദ്ധിച്ചിരുന്നു. ഇരുപത് കഴിഞ്ഞപ്പോള്‍ പിന്നെ വിവാഹാലോചനകള്‍ നിലച്ചു. തുണയെ കുറിച്ചും കുടുംബജീവിതത്തെകുറിച്ചുമുള്ള കിനാവുകള്‍ സൂറ മടക്കിവെച്ചു. മാനസികരോഗിയായ ഉമ്മയുടെ അപകടമരണം സൂറയെ ഏകയാക്കി. ഇരുപത്തിയാറാം വയസ്സില്‍ സൂറയ്ക്ക് വീണ്ടുമൊരു വിവാഹാലോചന വന്നു. ഏകയായ സൂറയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ഒരാള്‍ വരുന്നു. സ്ത്രീധന ഡിമാന്റുകള്‍ ഒന്നുമില്ലാതെ, അമ്മാവന് ആശ്വാസമായി. വരുന്ന ആളുടെ പ്രായം അന്‍പത് വയസ്സ്, പേര് ബീരാന്‍, ജോലി ഗള്‍ഫില്‍ ഡ്രൈവര്‍. ഒരു ഭാര്യയും മൂന്ന് കുട്ടികളും നിലവിലുണ്ട്. സൂറയെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകില്ല. അയാള്‍ ഇടയ്ക്കിടെ സൂറയുടെ വീട്ടില്‍ വന്ന് താമസിക്കും. ''എന്തൊക്കെയായാലും വേണ്ടില്ല എനിക്കുപോറ്റാന്‍ ഒരു കുട്ടിയെ വേണം. അത് ഹലാലായ (നേരായ) മാര്‍ഗത്തിലാവണം''. സൂറ സമ്മതം മൂളി. ലളിതമായ നിക്കാഹ്, വരനും രണ്ട് സാക്ഷികളും മാത്രം. വരന് ഇടവേളകളിലെ ഇടത്താവളം മാത്രമാണ് സൂറയുടെ വീട്. എങ്കിലും അവള്‍ ഭര്‍ത്താവിനെ ഏറെ സ്‌നേഹിച്ച് കാത്തിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും എത്തിയ വിവരമറിഞ്ഞ് ആറുമാസം ഗര്‍ഭിണിയായ സൂറ ഏറെ സന്തോഷിച്ചു. ആദ്യഭാര്യയുടെ ഊഴം കഴിഞ്ഞാണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം ഉടനെ കരഗതമാകുമെന്ന സന്തോഷത്തിലായിരുന്നു അവള്‍. ബീരാന്‍ ഏറെ വിഷണ്ണനായിരുന്നു. കാര്യം മറ്റൊന്നുമല്ല. സൂറയെ വിവാഹംചെയ്ത വിവരം ആദ്യഭാര്യയും വീട്ടുകാരും അറിഞ്ഞു. പ്രശ്‌നം നീറിപ്പുകയാന്‍ തുടങ്ങി. ആദ്യഭാര്യയിലെ പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന ഇക്കാരണത്താല്‍ മുടങ്ങുമെന്ന് ഉറപ്പായി. ഇതിനൊരു പരിഹാര നിര്‍ദേശവുമായാണ് ബീരാന്‍ സൂറയെ കാണാന്‍വരുന്നത്. പരിഹാരം മറ്റൊന്നുമല്ല, സൂറയെ മൊഴിചൊല്ലണം! തത്കാലത്തേക്ക് ഒരു അഡ്ജസ്റ്റ്‌മെന്റാണെന്ന് അവളെ ബോധ്യപ്പെടുത്തണം. എന്തും ബോധ്യപ്പെടാന്‍ പാകമായിനില്‍ക്കുന്ന സൂറയ്ക്ക് ഇതും നിഷ്പ്രയാസം ബോധ്യപ്പെട്ടു! ആറുമാസം ഗര്‍ഭിണിയായ സൂറയെ മതാചാരപ്രകാരം മൊഴിചൊല്ലാന്‍ പ്രയാസമാണെങ്കിലും അതിനു ചില മസാലകള്‍ പടച്ചുണ്ടാക്കി. സൂറയെ മൊഴിചൊല്ലിയ കത്ത് കൈയില്‍ കിട്ടി സ്തബ്ധനായ അമ്മാവനെ സൂറ ബോധിപ്പിച്ചു. ഇക്കാക്ക-ഇതില്‍ പേടിക്കാനൊന്നുമില്ല-ഇത് അവരെ ബോധിപ്പിക്കാന്‍ തത്കാലത്തേക്കുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് മാത്രം. പക്ഷേ, ഈ അഡ്ജസ്റ്റ്‌മെന്റ് പെര്‍മനന്റായി എന്നുമാത്രം! ബീരാന്റെ ആദ്യഭാര്യയിലെ കുട്ടിയുടെ വിവാഹം സുഖമായി നടന്നു. ചതി തിരിച്ചറിഞ്ഞ് മനംനൊന്താണ് സൂറ പ്രസവിച്ചത്. സൂറയ്ക്ക് പോറ്റാന്‍ കുട്ടിയെ കിട്ടിയില്ല. കുട്ടി ചാപിള്ളയായിരുന്നു. സൂറ ഇടറിയ ശബ്ദത്തോടും, ചിലപ്പോള്‍ കരഞ്ഞും കഥപറഞ്ഞു തീരുന്നില്ല. സൂറയുടെ കഥയിലൂടെ ഏറെദൂരം സഞ്ചരിച്ച ഞാന്‍ പെട്ടെന്ന് ഇടപെട്ട് ചോദിച്ചു, ''ഇപ്പോള്‍ സൂറയുടെ ആവശ്യമെന്താ?'' ''അയാളുടെ ആദ്യ ഭാര്യയെ വേദനിപ്പിച്ച് എനിക്കൊന്നും വേണ്ട. എന്നോട് ചെയ്ത ചതിയും ഞാന്‍ പൊറുക്കാം. പക്ഷേ, എനിക്കു താമസിക്കാന്‍ ഒരു കൊച്ചുവീടെങ്കിലും ഉണ്ടാക്കിത്തരാന്‍ അയാളോടു പറഞ്ഞാല്‍ മതി''. അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ട് നാല്‍പ്പത്തിയഞ്ച്. ഭര്‍ത്താവിനെയും കൂട്ടുകാരനെയും കൂട്ടി പിറ്റേദിവസം വൈകുന്നേരം നാലുമണിക്ക് സംസാരിക്കാന്‍ ഉറപ്പിച്ച് സൂറയും അമ്മാവനും വീട്ടില്‍ നിന്നിറങ്ങി. പ്രശ്‌നം വീട്ടുകാരുടേത് ഏറെ വൈകി, ക്ഷീണിതനായി ഉറങ്ങിയ ഞാന്‍ പിറ്റേദിവസം എഴുന്നേല്‍ക്കാന്‍ അല്‍പ്പം വൈകി. മുകളിലെ എന്റെ മുറിയില്‍നിന്ന് പതിവ് ക ട്ടന്‍കാപ്പി
കഴിക്കാനായി
താഴേക്കുവരാന്‍
ഒരുങ്ങുമ്പോള്‍
താഴെ
നിന്നും ഒരു
സ്ത്രീയുടെ
ഉച്ചത്തിലുള്ള
സംസാരമാണ്
ഞാന്‍ ആദ്യം
കേട്ടത്.
മുകളില്‍നിന്ന്
സ്ത്രീയുടെ
വാക്കുകളിലേക്ക്
ശ്രദ്ധിക്കാന്‍
ശ്രമിച്ച
ഞാന്‍
ഇടയ്ക്കിടെ
എന്റെ പേര്
പരാമര്‍ശിക്കുന്നതായി
കേട്ടു.
ഒന്നുകൂടി
ശ്രദ്ധിച്ചപ്പോള്‍
എന്റെ
ഉള്ളൊന്നു
കാളി. ഒരു
കൊച്ചുകുട്ടിയുടെ
കരയുന്ന
ശബ്ദം.
സത്രീയും
ആക്രോശിച്ചുകൊണ്ടിരിക്കുന്നു.
അല്‍പ്പം
പരുപരുത്ത
ഒരു
മധ്യവയസ്‌കയുടെ
ശബ്ദത്തില്‍
''ഇത്
ഷൗക്കത്തിന്റെ
കുട്ട്യാണ്...ഓനാണ്
ഇതിന്റെ
കാരണക്കാരന്‍''.ഞാന്‍ പതുക്കെ കോണിപ്പടിക്കിടയിലൂടെ താഴേക്കുനോക്കി, സ്ത്രീയുടെ ആക്രോശത്തില്‍ സ്തബ്ധരായി നില്‍ക്കുകയാണ് എന്റെ വീട്ടുകാര്‍. ഞാന്‍ താഴേക്കിറങ്ങിവന്നു. എന്നെ കണ്ടപ്പോള്‍ സ്ത്രീയുടെ മുഖത്ത് ക്രോധം ഇരച്ചുകയറി. കുട്ടിയെ ചൂണ്ടി പറഞ്ഞു. ''ജ്ജ് ഇതിന് സമാധാനം പറയണം. അന്റെ വാക്ക് കേട്ടാണ് ഞാന്‍ പിന്നീം ന്റെ മകളെ ഓന്റെ കൂടെ വിട്ടത്. ഇപ്പോ എന്താ ഇണ്ടായീ...ഒരു കുട്ടീനേംകൂടി കിട്ടി. ജ്ജാ ഇതിന്റെ കാരണക്കാരന്‍'' ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി. വരിഞ്ഞു മുറുകിയ മുഖങ്ങളില്‍ ആശ്വാസത്തിന്റെ രശ്മികള്‍ വിരിഞ്ഞു. ഉമ്മ ഉടനെ അവര്‍ക്ക് ചായയുമായി വന്നു. എനിക്ക് ഒരു കട്ടന്‍കാപ്പിയും. ഇവരുടെ മകള്‍ സുബൈദയും ഭര്‍ത്താവും അഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ പതിനഞ്ചു തവണയെങ്കിലും പിണങ്ങിപ്പിരിഞ്ഞിട്ടുണ്ടാവും. കൊടുക്കാമെന്നേറ്റ ഇരുപതു പവന്‍ സ്വര്‍ണം മുഴുവന്‍ ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് ഈ തര്‍ക്കത്തിന്റെ കാതലായ പ്രശ്‌നം. ഇത് പിന്നീട് രണ്ടു വീട്ടുകാരെയും മാനസികമായി ഏറെ അകലങ്ങളിലാക്കി. ആദ്യത്തെ കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോള്‍ തര്‍ക്കം രൂക്ഷമായി, പരസ്പരം വേര്‍പിരിയാന്‍ രണ്ടു വീട്ടുകാരും തീരുമാനിച്ച് പറഞ്ഞവസാനിപ്പിക്കാനായിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ ആദ്യമായി എന്റെ മുന്‍പില്‍ എത്തിയത്. ഞാന്‍ ഏറെ ശ്രമിച്ചിട്ടും ഒരു നിലയ്ക്കും വീട്ടുകാര്‍ പരസ്പരം അടുക്കാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഞാന്‍ സുബൈദയെയും ഭര്‍ത്താവിനെയും വെവ്വേറെ വിളിച്ച് സംസാരിച്ചു. എങ്ങനെയെങ്കിലും പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് കുഞ്ഞിന് വേണ്ടിയെങ്കിലും ദാമ്പത്യജീവിതം മുന്നോട്ടുപോകേണ്ട അനിവാര്യത ഞാന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരും അത് സമ്മതിച്ചു. പക്ഷേ, പ്രശ്‌നങ്ങള്‍ ഇവര്‍ക്കായിരുന്നില്ല, ഇവരുടെ വീട്ടുകാര്‍ക്കായിരുന്നു. രണ്ടു വീട്ടുകാരും വിശ്വാസ്യതയെ ചോദ്യം ചെയ്തു എന്ന പരസ്പര ആരോപണങ്ങളിലൂടെ ഈഗോക്ലാഷുകള്‍ക്ക് വഴിതുറക്കുകയായിരുന്നു. ഞാന്‍ ഏറെ നിര്‍ബന്ധിച്ചാണെങ്കിലും പാതി മനസ്സോടെ വീട്ടുകാരും സമ്മതിച്ചു. ഈ പുനഃസമാഗത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് സുബൈദ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. പക്ഷേ, പരിഹാരത്തിനുള്ള എന്റെ സൂത്രവാക്യങ്ങള്‍ ഇവര്‍ പാതിവഴിയിലിട്ടു. പ്രശ്‌നം വീണ്ടും വിവാഹമോചനത്തിന്റെ വക്കിലെത്തിച്ചു. ഇതില്‍ ഉണ്ടായ കുഞ്ഞിനെയും കൊണ്ടാണ് സുബൈദയുടെ ഉമ്മ പുലര്‍ച്ചെ എന്റെ വീട്ടില്‍ എത്തിയത്. ഇതിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയല്ലേ?
മദ്യലഹരിയുടെ കണ്ണീര്‍ ആര്‍.കെ.ബിജുരാജ്
മലയാളികളുടെ
നിത്യജീവിതത്തിലേക്ക്
മദ്യം ഒരു
മാന്യനെപ്പോലെ
കടന്നുവരുന്നു.
ആരോഗ്യകാര്യത്തിലും
കുടുംബജീവിതത്തിലും
ഇതുണ്ടാക്കുന്ന
പ്രത്യാഘാതങ്ങളിലേക്ക്
വെളിച്ചം
വീശുന്ന
ഫീച്ചര്‍...
അയ്യപ്പബൈജു
എത്ര കാലം
ജീവിക്കും? ''ഒന്നുകില്‍
ഇപ്പോള്‍
തന്നെ
മരിച്ചിട്ടുണ്ടാവണം.
അല്ലെങ്കില്‍
അടുത്ത
ഉത്സവകാലത്തിനു
മുമ്പ്.''- 'ഗൃഹലക്ഷ്മി'യോട്
ഈ അഭിപ്രായം
പങ്കിട്ടത്
ഡോക്ടര്‍മാരാണ്.
അമിതമദ്യപാനികളെയും
മദ്യപാനംമൂലം
നിത്യ
രോഗികളായവരെയും
ചികിത്സിക്കുന്ന
ഡോക്ടര്‍മാരായിരുന്നു
എല്ലാവരും.അതേ അഭിപ്രായം മദ്യപാനികളും പറഞ്ഞു. അതില്‍ പുതിയ 'അയ്യപ്പബൈജു'മാരും (പുന്നപ്രയിലെ പ്രശാന്ത് ഇക്കൂട്ടത്തില്‍ ഇല്ല) ഉണ്ടായിരുന്നു. 'ദിവസവും അങ്ങനെ കുടിക്കുന്നവന്‍ മരിക്കണം. പിന്നല്ലാതെ ജീവിച്ചിരുന്നിട്ട് ആര്‍ക്ക് പുണ്യം?''-ചോദ്യം 'രണ്ട് ലാര്‍ജ് അടിക്കാതെ എനിക്കുറക്കം വരില്ലെന്ന്' കട്ടായം പറഞ്ഞ നാല്‍പ്പഞ്ചുകാരന്‍ ജോയിയുടേത്. പക്ഷേ, പറയുമ്പോള്‍ മദ്യസേവ തുടങ്ങാന്‍പോകുന്നേ ഉണ്ടായിരുന്നുള്ളൂ.വീട്ടുകാര്‍ പുറത്താക്കിയെങ്കിലും അല്‍പം നാളുകള്‍ക്കുമുമ്പ് വീട്ടില്‍ 'തിരിച്ചെത്തി'യതാണ് കക്ഷി. സ്ഥലം ആലുവയ്ക്ക് തൊട്ടടുത്തുള്ള കൊച്ചുഗ്രാമം. 'മദ്യകേരള'ത്തിന്റെയും മദ്യപരുടെയും മനസ്സ് എവിടെ എന്നറിയുകയായിരുന്നു 'ഗൃഹലക്ഷ്മി'യുടെ ശ്രമം. ഡോക്ടര്‍മാര്‍, മദ്യപര്‍ (മുഴുക്കുടിയന്‍മാര്‍ ഉള്‍പ്പടെ), വീട്ടമ്മമാര്‍, യുവാക്കള്‍ തുടങ്ങിയ അമ്പതിലേറെപ്പേരോട് വിവരങ്ങള്‍ തിരക്കി; അഭിപ്രായമാരാഞ്ഞു. പ്രശസ്തരായ ഇരകള്‍ മലയാളത്തിലെ പ്രശസ്തരായ പലരെയും അമിത മദ്യപാനം ഗുരുതരമായ കരള്‍രോഗത്തിന്റെ പിടിയില്‍ അമര്‍ത്തിയിരിക്കുന്നു എന്ന് ആദ്യമേ അറിഞ്ഞു. ഒരു പ്രമുഖ നടന്‍, മുന്‍കാല നായകന്‍, സ്ത്രീ സീരിയിലുകളിലൂടെ പരിചിതനായ തിരക്കഥാകൃത്ത് എന്നിവര്‍ അമിത മദ്യപാനം മൂലം രോഗബാധയാല്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നത് കാണാനിടയായി. നിയന്ത്രണം വിട്ട ജീവിതവും ആഘോഷവുമാണ് ഇതില്‍ പലര്‍ക്കും വിനയായത്. ''80-120 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി കഴിച്ച ഒരാള്‍ക്ക് കരള്‍ രോഗം വരും.''- എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് കണ്‍സള്‍ട്ടന്റായ സുനില്‍ കെ.മത്തായി മുന്നറിയിപ്പ് നല്‍കുന്നു. 'ഒരു പെഗ് ആവാം' മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. മദ്യപാനം ഒന്നോ രണ്ടോ പെഗ് ആവാം എന്നാണ് ചില ഡോക്ടര്‍മാരെങ്കിലും പറയുന്നത്. മദ്യം ശരീരത്തിലെ ദോഷകരമായ കൊഴുപ്പ് കുറക്കും. രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കും. രക്തയോട്ടം വര്‍ധിക്കുന്നതോടെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയും. അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥയില്‍ നിന്ന് അകറ്റാന്‍ മദ്യം ഒരു പരിധിവരെ സഹായകരമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനപ്പുറം മദ്യത്തിന് ഒരു നന്മയുമില്ല. എന്നാല്‍ ഒരു പെഗ്‌പോലും കഴിക്കരുതെന്ന് പറയുന്ന ഡോക്ടര്‍മാരുമുണ്ട്. 15-20 മില്ലിലിറ്ററില്‍ കൂടുതല്‍ മദ്യം കഴിച്ചാല്‍ ശരീരത്തിന് ദോഷമാവും എന്നാണ് ഇവരുടെ അഭിപ്രായം. കൗമാരക്കാരുടെ ദുരന്തം ആലപ്പുഴയില്‍ ഒരു 14 വയസ്സുകാരന്‍ വിട്ടുമാറാത്ത ഛര്‍ദിയുമായി എത്തിയതിന്റെ കഥ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ബി. പത്മകുമാര്‍ പറയുന്നു. കുട്ടി ഛര്‍ദിച്ച് അവശനായി. ഭക്ഷണം ദഹിക്കാത്തതാണ് എന്നാണ് വീട്ടുകാര്‍ കരുതിയത്. മെഡിക്കല്‍ കോളജില്‍
കൊണ്ടുവന്നു.
ഛര്‍ദി നില്‍ക്കാനുള്ള
മരുന്നുകള്‍
നല്‍കി.
ഒടുവില്‍
വിശദ
അന്വേഷണത്തില്‍
ഈ സ്‌കൂള്‍
ബാലന്‍
സ്ഥിരമായി
കൂട്ടുകാരുമായി
ചേര്‍ന്ന്
മദ്യപിക്കുന്നുണ്ടെന്ന്
മനസ്സിലായി.
മാരകമായ
രോഗത്തിലേക്ക്
ഒരുപക്ഷേ
നീങ്ങുമായിരുന്ന
കുട്ടിയെ
പിന്നീട്
ചികിത്സിച്ച്
ഭേദമാക്കി.കൗമാരക്കാരുടെ മദ്യപാനം കൂടുകയാണെന്ന് കണക്കുകള്‍ നിരത്തി വിവിധ ഡോക്ടര്‍മാര്‍ പറയുന്നു. വീടുകളിലെ സമൂഹ മദ്യപാനമാണ് പലരെയും കുടിയന്‍മാരാക്കുന്നത്. വിശേഷ ദിവസങ്ങളില്‍ വീട്ടുകാര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോള്‍ കൗമാരക്കാരനും പങ്ക് കിട്ടുന്നു. അങ്ങനെ പതിനഞ്ച് വയസിനുമുമ്പേ കുടിയിലേക്ക് തിരിഞ്ഞവര്‍ അനവധിയെന്ന് ഡോക്ടര്‍മാര്‍. ''ക്യാമ്പസില്‍ പലരും മദ്യപിക്കുന്നുണ്ട്. ക്ലാസില്‍ മദ്യപിച്ചു വരുന്നവരുണ്ട്. അധ്യാപകര്‍ കണ്ടില്ലെന്ന് നടിക്കും. വൈകിട്ട് ഹോസ്റ്റലിലുമുണ്ട്''-തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളജിലെ രകേഷ് പറഞ്ഞു. ആഴ്ചയവസാനം പൊടിപൊടിക്കല്‍ മോനേ നരീ, നീ എവിടെ മുങ്ങിയാലും വന്ന് റിപ്പോര്‍ട്ട് ചെയ്യണം. നീ വന്നാലും ഇല്ലെങ്കിലും റൂമിലുള്ള വീക്കെന്‍ഡ് കുപ്പി ഇന്നു പൊട്ടും. അവസാന വാണിംഗ്'' എന്ന് ഫേയ്‌സ് ബുക്കിലും ഓര്‍ക്കുട്ടിലും പരസ്യമായി എഴുതിയ ചെന്നൈയിലെ മലയാളി കമ്പ്യൂട്ടര്‍ വിദഗ്ധനോട് ചോദിച്ചു. 'ഇന്നെന്താ പരിപാടി''. ആഘോഷിക്കാന്‍ പോകുന്നു എന്ന് തന്നെ മറുപടി. ''ശനിയാഴ്ച അവധിയാണ്. ദിവസത്തില്‍ അഞ്ച് ദിവസം ഞാന്‍ പണിയെടുക്കുന്നത് ശനിയാഴ്ചയ്ക്കുവേണ്ടിയാണ്. ഇന്ന് അടുത്ത രണ്ട് സുഹൃത്തുക്കള്‍ വരും. ഒരു കുപ്പി തീര്‍ക്കും. വൈകിട്ട് മറീനബീച്ചില്‍ കാറ്റുകൊള്ളും. ഇതെന്റെ സ്വാതന്ത്ര്യമാണ്. ''. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ ഇതുതന്നെ ചെയ്യുന്നുവെന്നും മറുപടി. ചെന്നൈയില്‍ മാത്രമല്ല കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരം സെലിബ്രേഷന്‍സ് നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ കണ്ടു. ദൂരെയായതിനാല്‍ രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം വീട്ടില്‍ പോവുന്ന ഫെലിക്‌സ് പോളും, വിജയകുമാറും തിരുവനന്തപുരത്തെ ഫ്ലറ്റില്‍ വച്ചു പറഞ്ഞു. ഇരുവരും സര്‍ക്കാര്‍ ജീവനക്കാരാണ്. ഉത്സവാഘോഷം മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളുമായി കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തുന്നത് ഉത്സവ കാലത്താണ് എന്ന് സുനില്‍ കെ.മത്തായിയും മറ്റ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഈ ഓണനാളില്‍ അപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സ തേടിയെത്തിയവരില്‍ എണ്‍പതു ശതമാനവും മദ്യപാനികളായിരുന്നുവെന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഒട്ടുംഅത്ഭുതമില്ല ഈ ഓണത്തിന് കേരളത്തില്‍ വിറ്റുപോയത് 34.12 കോടി രൂപയുടെ മദ്യമാണ്. ചാലക്കുടിയിലെ ഒരു ഷോപ്പില്‍ മാത്രം വിറ്റത് 22 ലക്ഷത്തിന്റെ മദ്യമാണ്. ബലാല്‍സംഗം, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടവരില്‍ 65-80 ശതമാനവും മദ്യപാനം മൂലമാണെന്നാണ് തിരുവനന്തപുരം ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളും സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ മദ്യപാനം സ്ത്രീകളില്‍
മദ്യപാനം
വര്‍ധിച്ചതായി
കാണുന്നു.
ചിലരെങ്കിലും
തങ്ങള്‍
വല്ലപ്പ
ോഴും
മദ്യപിക്കാറുണ്ടെന്ന്
തുറന്ന്
പറയാന്‍മടിച്ചില്ല.
''ഞാന്‍
ഭര്‍ത്താവിന്റെ
ഒപ്പം
വീട്ടില്‍
വല്ലപ്പോഴും
ഒന്നോ രണ്ടോ
പെഗ്
കഴിക്കാറുണ്ട്.
പക്ഷേ
ബാറില്‍
പോകാന്‍
താല്‍പര്യമില്ല.
മദ്യപിക്കുന്നതിനാല്‍
ഞാന്‍
മോശക്കാരിയാണെന്ന്
ആരും
കരുതുന്നതായും
തോന്നിയിട്ടില്ല''-
തിരുവനന്തപുരത്ത്
സര്‍ക്കാര്‍
ഉദ്യോഗസ്ഥയായ
നിമ്മി
പറയുന്നു. |