Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

Click here and read other Malayalam Articles.

യേശുദാസ് പറയുന്ന “റിയാലിറ്റി”


 

 

ÝäÓãÕämäëØãÓäà ¶ãÓ´ß FÙ®.Fí.FÙ®. ÖäÕãÙí AÝäÓäK® ëÖãL® Óã¹äJæRî êê´cåLä êÃoæRÃæ ëÎãêÕÓã®. ¶ãÓ´ß êÃoäÓU. ´çê¾ Îã¾æRÖêÔ c×äNäKãëÕ cäÕcäàNæTç FR ÒËÔí cäzîÒã®.

FêÊ ÙëÚãaÔäÓæí ÒçRæ ÙëÚãaÔWãÔæí Îã¾æÒãÓäÔæRæ. ÎëÈ, AÖêÔêÓãRæí Ùí¶åÃí οäJãß A¹®ºß cäÞÐc®bäKäU. FëRã¾æ Òã±ÃÒã® Ùí¶åÃí οäJãß ÎÝPî.

ÎæÃäÓ ÎãLæ´ÛæÒãÓä ÝäÓãÕämäëØã¶ãÓ´Þ cèMí ê¹Ó«® Ùéå´ÔÂÒæÝäÓäà ´æÜPæÖåÜæRæ. ‘Ù\ Ãä ½SÛãêÂR®’ ÎÝP® »À®»äÒãÞ Òä¿ãÓä ¹ÖÓ®JæRæ. ë´áÖäJãêÔJãá ´ç¾æÃà ¶ãÓ´ÔæT cã¾ãÓä ë´ÔÛí ÖÛÔæ´Óã®.

നമുക്കാദ്യം ഈ പാട്ടു കേൾക്കാം.

വടക്കുംനാഥൻ എന്ന ചിത്രത്തിനു വേണ്ടി രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ഗാനഗന്ധർവൻ ശ്രീ യേശുദാസ് പാടിയ പാട്ട്.




ഈ പാട്ടിന്റെ തുടക്കത്തിലുള്ള, പതിനേഴു സെക്കന്റ് നീണ്ടുനിൽക്കുന്ന “ഗംഗേ.....” എന്ന ആലാപനമാണു ഈ പാട്ടിന്റെ മുഖ്യമായ ആകർഷണം.ഗാനമേളകളിലും , മത്സരങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം പാട്ടുകാർക്കും മത്സരാർത്ഥികൾക്കും ഒരു വെല്ലുവിളിയായി ഈ പാട്ട് നിലനിൽക്കാനുള്ള പ്രധാന കാരണവും ശ്വാസം പിടിച്ച് പാടേണ്ടുന്ന ഈ പതിനേഴ് നിമിഷങ്ങളായിരുന്നു.അതിൽ ഈ പതിനേഴു നിമിഷങ്ങൾ എങ്ങനെ ‘മാനേജ്” ചെയ്തു എന്നതിന്റെ രഹസ്യം അദ്ദേഹം വെളിവാക്കുന്നുണ്ട്.ആ ചോദ്യവും ഉത്തരവും ഇങ്ങനെ:

  • പാട്ടിൽ ‘ഗംഗേ....’ എന്ന് 18 സെക്കന്റോളം നീട്ടി ആലപിക്കുന്നത് മറ്റു ഗായകർക്കും പ്രേക്ഷകർക്കും വിസ്മയമായി ഇന്നും ശേഷിക്കുന്നു.
  • ‘ഗംഗേ..’ എന്നു അത്രയും നീണ്ട നേരം ഞാൻ ശ്വാസം പിടിച്ച് ആലപിച്ചിട്ടില്ല.അമേരിക്കൻ എഞ്ചിനീയറുടെ മിടുക്കാണത്.ഒരിക്കലും അത്രയും നേരം ശ്വാസം പിടിച്ചു നിർത്താനുമാവില്ല.റിയാലിറ്റി ഷോകളിൽ ചെറുപ്പക്കാരൊക്കെ ശ്വാസം മുട്ടി ചാകാതിരിക്കാനാണു ഞാനിത് തുറന്ന് പറയുന്നത്.ഇതു തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല,വെറുതെ ശ്വാസം പീടിച്ച് പിള്ളാരൊക്കെ ബോധക്കേടുണ്ടാക്കരുത്.

  • നീട്ടിപ്പാടുന്നതിനെപ്പറ്റി രവീന്ദ്രൻ മാഷിനോട് പറഞ്ഞിരുന്നോ?
  • ഗംഗേ എന്ന വിളിക്ക് ഇത്ര നീളം വേണോ എന്ന് രവിയോട് ഞാൻ ചോദിച്ചിരുന്നതാണ്.ഗംഗയുടെ നീളം നമുക്ക് അളക്കാനാവില്ല എന്നായിരുന്നു രവിയുടെ മറുപടി.അതു ശരിയാണെന്ന് എനിക്കു തോന്നി.ഗംഗാനദി അത്രക്ക് നീണ്ടു പ്രവഹിക്കുകയല്ലേ.ഗംഗേ വിളിയുടെ പകുതിക്കു വച്ച് ഞാൻ നിർത്തിയതാണ്.ബാക്കി എഡിറ്റ് ചെയ്തു ചേർത്തതാണ്.ഒരു പൊടി പോലും അറിയാത്ത വിധമാണു അതു എഡിറ്റ് ചെയ്തു ചേർത്തിരിക്കുന്നത്.അത് എഞ്ചിനീയറുടെ സാങ്കേതിക മികവാണ്.അമേരിക്കയിലെ ഡാലസിൽ ഞങ്ങളുടെ വീടിനു അടുത്താണ് ഇതു റെക്കാർഡ് ചെയ്ത സ്റ്റുഡിയോ.
യേശുദാസ് വെളിപ്പെടുത്തുന്ന ഈ ‘റിയാലിറ്റി’ നമ്മുടെ മ്യൂസിക് റിയാലിറ്റി ഷോകളുടെ ഒരു പ്രധാന ന്യൂനതയിലേക്കാണു വിരൽ ചൂണ്ടുന്നത്.ഒരു പുനർ വിചിന്തനം ആവശ്യമായെന്നു വരാം.ഇന്ന് റിയാലിറ്റി ഷോകൾ ഒരു പ്രധാന ബിസിനസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.’വിനോദ വ്യവസായം” എന്ന ആ വ്യവസായം നില നിൽക്കുന്നത് തന്നെ അവർ നൽകുന്ന മോഹന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്.പാട്ടു പാടി വിജയിച്ചാൽ രണ്ടു കോടിയുടെ ഫ്ലാറ്റ് കിട്ടുമെന്ന് വരുമ്പോൾ പാട്ട് ഒരു വിൽ‌പ്പന ചരക്കായി മാറിക്കഴിഞ്ഞു.അപ്പോൾ പിന്നെ മൂല്യം കൂടിയ പാട്ടുകൾ ആലപിച്ച് കൂടുതൽ മൂല്യം തങ്ങൾക്ക് വരുത്തി ഫ്ലാറ്റിന്റെ പടികൾ നടന്നു കയറാനാണു ഓരോ മത്സരാർത്ഥിയും ശ്രമിക്കുന്നത്.അങ്ങനെ, യേശുദാസ് പറയുന്നത് പോലെ ,‘മനുഷ്യനാൽ അസാദ്ധ്യമായ’ പലതും ചെയ്യാൻ കുട്ടികൾ മുതൽ യുവാക്കളും യുവതികളും വരെ തുനിഞ്ഞിറങ്ങുന്നു.ഫലമോ ശ്വാസം കിട്ടാതെയുള്ള മരണവും.‘മലയാളിയുടെ നൂറ്റാണ്ടിന്റെ ശബ്ദം” ആയി വിശേഷിപ്പിക്കപ്പെടുന്ന യേശുദാസിനു പോലും ഒറ്റയിരുപ്പിൽ പാടാൻ പറ്റാത്ത ഗാനങ്ങൾ വരെ മത്സരങ്ങളിൽ കൊണ്ടു വന്നു പാടുന്ന യുവാക്കളെയും അവരുടെ പരാജയവും നമുക്ക് കാണാവുന്നതാണ്.

ഒരു ഉദാഹരണം താഴെ.



ഇതിനു വിധികർത്താക്കൾ നൽകുന്ന കമന്റുകൾ കൂടി കാണൂ..



റിയാലിറ്റി ഷോ നടത്തിപ്പുകാർക്ക് ഇതിൽ‌പ്പരം ഒരു ‘ഷോക് ട്രീറ്റ്മെന്റ്’ കിട്ടാനില്ല.എടുത്താൽ പൊങ്ങാത്ത പാട്ടുകളെടുത്ത് വേദിയിൽ ‘മരണം’ വരിക്കുന്നവർ ഒരു നിത്യ കാഴ്ചയാണിന്ന്. ഇത്തരം പാട്ടുകൾ പാടുമ്പോലുള്ള ശ്രുതിയില്ലായ്മയും സംഗതിയില്ലായമയും ഒക്കെ എടുത്തെടുത്ത് പറയുന്നവർ രഹസ്യമായെങ്കിലും സമ്മതിക്കും ഇതുപോലൊന്നു പാടാൻ തങ്ങളെക്കൊണ്ടും സാ‍ധിക്കില്ല എന്ന്.

എങ്കിലും റിയാലിറ്റി ഷോകൾ തകർത്താടിക്കൊണ്ടേയിരിക്കുന്നു.കഴിവുള്ളവർക്ക് ഒരു വേദി കിട്ടുന്നു എന്ന ഒരു നല്ല വശം ഇതിനുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.എന്നാൽ മറ്റുള്ളവർക്ക് വേദിയൊരുക്കി സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതിലുപരി ഇന്നത് ചാനലുകളുടേയും മൊബൈൽ കമ്പനികളുടേയും എന്തിനു ഡ്രസ് സ്പോൺസർ ചെയ്യുന്ന തുണിക്കടകളുടെ വരെ പ്രധാന വരുമാന മാർഗവും ബിസിനസ് തന്ത്രവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ദിവസേന ലക്ഷോപലക്ഷം എസ്.എം.എസുകളാണു ഇത്തരം റിയാലിറ്റി ഷോകളുടെ പേരിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇതിനാവട്ടെ 3 മുതൽ 5 രൂപവരെ ഈടാക്കുന്നു കമ്പനികൾ.കോടിക്കണക്കിനു വരുന്ന ഈ വരുമാനം മൊബൈൽ കമ്പനികളും ചാനലുകളും തമ്മിൽ വീതിച്ചെടുക്കുന്നു.ആരും കയറാനില്ലാതിരുന്ന തുണിക്കടകൾ വരെ ഇന്നിപ്പോൾ വൻ ബിസിനസ് കേന്ദ്രങ്ങൾ ആയിമാറിക്കഴിയുന്നു.മാത്രമോ റിയാലിറ്റി ഷോ എന്ന ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കഴിയുന്ന എല്ലാ അനുബന്ധ ബിസിനസുകളും പുഷ്ടിപ്രാപിക്കുന്നു.ആയിക്കോട്ടെ, അതൊക്കെ ഉണ്ടാകട്ടെ.ഇതിനിടയിൽ നഷ്ടപ്പെടുന്ന ചിലതില്ലേ?

യേശുദാസ് തന്നെ ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:

നമ്മളൊക്കെ വീടിനു വേണ്ടി തന്നെയാണു പാടിയത്.എന്നാൽ ഒരു ലോട്ടറി ടിക്കറ്റു പോലെ ആശ കൊടുത്ത് പാടിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.പാട്ടുകഴിഞ്ഞു ഗായകർ തന്റെ എസ്.എം.എസ് വിലാസം പറഞ്ഞ് വോട്ടു ചെയ്യാൻ യാചിക്കുന്നു.ഗായകൻ തെണ്ടിയല്ല............അല്ലാതെ സഹകായകനെ താഴ്ത്തിക്കെട്ടി അവനെ നശിപ്പിച്ചാലേ നമുക്ക് നില‌നിൽ‌പ്പുള്ളൂ എന്നത് നിന്ദ്യമാണ്.ഈ പ്രവണതയാണു ഇപ്പോൾ പ്രചരിച്ചു വരുന്നത്.”

ഇതൊരു മോഹന ലോകമാണ്.ഇവിടെ വിജയിക്കാൻ കുട്ടികൾ എന്തും ചെയ്യും.കയ്യെത്തും ദൂരത്ത് സ്വപ്ന കാണാൻ പറ്റാത്ത സൌഭാഗ്യങ്ങൾ തേടിയെത്തിയിരിക്കുന്നു എന്ന ഓർമ്മ പോലും അവരെ മത്സരങ്ങളുടെ അടിമകളാക്കുന്നു.മത്സരങ്ങളിൽ നിന്നു പല ഘട്ടങ്ങളിലായി പുറത്താകുന്നവരുടെ കണ്ണീരു വരെ ചാനലുകൾ വിറ്റു കാശാക്കുന്നു.ഇപ്പോൾ “എലിമിനേഷൻ ഘട്ടങ്ങളിൽ” കരയുന്നവരുടെ എണ്ണം പൊതുവേ കുറവായി കാണുന്നു.തീക്ഷ്ണമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നപ്പോൾ ഇത്തരം കരച്ചിൽ സീനുകൾ ചാനലുകൾ തന്നെ ഒഴിവാക്കിയതാവാനേ വഴിയുള്ളൂ.മരണ വീട്ടിലുള്ളതിനേക്കാൾ ശോകമൂകമായ അന്തരീക്ഷമാണ് ‘എലിമിനേഷൻ റൌണ്ടു’കളിൽ കാണുന്നത്.

കഴിഞ്ഞ 32 വർഷമായി സൂര്യ ഫെസ്റ്റിവലിൽ കച്ചേരി അവതരിപ്പിക്കുന്ന ശ്രീ യേശുദാസ് ഇത്തവണ അവതരിപ്പിച്ച ‘കനകാംഗി’ രാഗത്തിനുവേണ്ടി നാലുവർഷത്തോളമാണു പ്രാക്ടീസ് ചെയ്തത് എന്ന് ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് അദ്ദേഹം വെളിപ്പെടുത്തുന്നു.ഈ എഴുപതാം വയസ്സിലും അദ്ദേഹത്തിനു സംഗീതം ഒരു തപസ്യയാണ്,നിരന്തരമായ വിദ്യാഭ്യാസമാണ്.റിയാലിറ്റി ഷോകൾ ഇത്തരമൊരു സാദ്ധ്യത തുറന്നിടുന്നുണ്ടോ?ഇല്ലെന്നാണു എനിക്ക് തോന്നുന്നത്.റിയാലിറ്റി ഷോകളുടെ ബാക്കിപത്രം എന്താവും എന്ന് വരും കാലങ്ങൾ തെളിയിക്കാനിരിക്കുന്നതേയുള്ളൂ.

അതു വരെ എസ്.എം.എസ് അയച്ചും, സിനിമാ താരങ്ങളുടെ മാർക്കിടീൽ കണ്ടും,അവതാരികമാരുടെ ‘മലയാലം’ കേട്ടും, അവരുടെ വേഷങ്ങൾ അനുകരിച്ചും നമുക്ക് കാലം കഴിക്കാം.പഞ്ചു ചെയ്ത് റിക്കാർഡ് ചെയ്ത പാട്ടുകളിൽ ശ്രുതിയും സംഗതിയും വരുത്താനാവാതെ കുഴങ്ങുന്ന മത്സരാർത്ഥികളുടെ ഫ്ലാറ്റ് സ്വപ്നങ്ങളിൽ കരിനിഴൽ വീഴുമ്പോൾ നമുക്കവരെയോർത്ത് വിലപിക്കാം.

 

 

ആരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണം ഏത്?

 

നമ്മുടെ ഭക്ഷണശീലത്തില്‍ ഗുരുതരമായ പിശകുകളുണ്ടെന്ന് വിദഗ്ധര്‍. അവ പരിഹരിച്ച് നമ്മള്‍ സ്വീകരിക്കേണ്ട ആരോഗ്യകരമായ ഒരു ഭക്ഷണക്രമത്തെക്കുറിച്ചാണ് ഡോ. കെ. മാലതി എഴുതുന്നത്...

ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം ലോകത്തെവിടെയുമുണ്ടാകുന്ന മാറ്റം ഏറ്റുവാങ്ങുന്നവരാണ് നമ്മള്‍ കേരളീയര്‍. അതിന്റെ നന്മതിന്മകളെക്കുറിച്ച് ആലോചിക്കാന്‍പോലും മിനക്കെടാതെ പുതിയ വിഭവങ്ങളിലേക്കും ഭക്ഷണചര്യയിലേക്കും കൂപ്പുകുത്തുന്ന കേരളം, ഇന്ന് വന്‍ വില കൊടുത്തു വാങ്ങുന്ന പോഷണദാരിദ്ര്യത്തിന്റെ നടുവിലാണ്. നൂറ്റാണ്ടുകള്‍കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത കുറ്റമറ്റ ഒരു ഭക്ഷണ പാരമ്പര്യം കേരളത്തിനുണ്ടായിരുന്നു. അതു നമുക്കിന്ന് അന്യമായിത്തീര്‍ന്നോ എന്നു സംശയം.

ഭക്ഷണത്തെക്കുറിച്ച് വ്യവസ്ഥാപിതമായ പോഷണശാസ്ത്രം ഉണ്ടാകുന്നതിനുമെത്രയോ മുന്‍പുതന്നെ നമ്മുടെ ഭക്ഷണം സമീകൃതമായിരുന്നു. ആ ഭക്ഷണശൈലിയില്‍ ഓരോ സമയത്തെയും ഭക്ഷണം സമീകൃതമായിരുന്നു. ഓരോ വിഭവവും സംപുഷ്ടമായിരുന്നു. ശരീരരക്ഷയും ദേഹപുഷ്ടിയും മാനസികാരോഗ്യവും മുന്നില്‍ കണ്ടുകൊണ്ട് ആസൂത്രണം ചെയ്തവയായിരുന്നു ആ ഭക്ഷണവിഭവങ്ങള്‍. അവ നമ്മളിന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പരീക്ഷിച്ചുനോക്കുന്നു. അതിലൊന്നാണ് തിരുവോണം നാളിലെ സദ്യ. സാമ്പാറും പരിപ്പും അവിയലും എരിശേരിയും പുളിശേരിയും പച്ചടിയും കിച്ചടിയും തോരനുമൊക്കെ ഓര്‍മയുടെ അക്ഷയപാത്രത്തില്‍ നിന്നെടുത്ത് പാകം ചെയ്തു വിളമ്പുന്നു. ആ സന്ദര്‍ഭങ്ങളൊഴിവാക്കിയാല്‍ നമ്മുടെ തനതായ ഭക്ഷണവിഭവങ്ങളില്‍ നിന്നൊക്കെ എത്രയോ അകലെയാണ് നാം.

പ്രാതലിന് പഴമക്കാര്‍ക്ക് കഞ്ഞിയും പുഴുക്കുമായിരുന്നു പ്രധാനം. ആധുനിക ജീവിതശൈലീരോഗങ്ങളായ പ്രമേഹത്തെയും രക്താതിസമ്മര്‍ദത്തെയും കുറയ്ക്കാന്‍ ആ പ്രാതലിന് ഇപ്പോഴും കഴിയും. അതു കഴിഞ്ഞ് കാപ്പിയും പലഹാരവുമായി നമ്മളുടെ പ്രാതല്‍. അപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നു. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, പുട്ടും പയറും പഴവും, അപ്പവും കൂട്ടുകറിയും - ഇങ്ങനെയുള്ള പ്രാതല്‍ മുതിര്‍ന്നവര്‍ക്ക് ജോലി ചെയ്യാനും കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പോഷണമൂല്യങ്ങള്‍ വേണ്ടത്ര നല്‍കിയിരുന്നു. ഏതാണ്ട് 12 മണിക്കൂര്‍ നീളുന്ന നിരാഹാരത്തിനു ശേഷം കഴിക്കുന്ന പ്രാതലാണ് വ്യക്തിക്ക് ആ ദിവസത്തേക്കാവശ്യമായ ശേഷിയും ഊര്‍ജവും നല്‍കുന്നത്.

ഇന്ന് ചെറിയ കുട്ടികള്‍പോലും പ്രാതല്‍ ഒഴിവാക്കുകയോ സാഹചര്യ സമ്മര്‍ദങ്ങള്‍മൂലം കഴിച്ചെന്നു വരുത്തുകയോ ചെയ്യുന്നു. രണ്ടു കഷണം ബ്രെഡും പൊതുവിതരണശൃംഖലയില്‍ ലഭിക്കുന്ന ഒരു ഗ്ലാസ് പാലും അതാവും പ്രാതല്‍. ലഞ്ചും അതുതന്നെയാവും. വൈകീട്ട് സ്‌കൂള്‍ വിട്ട് തിരിച്ചെത്തുമ്പോഴും പോഷണദാരിദ്ര്യമുള്ള കേക്കോ, ബിസ്‌കറ്റോ, ചീറ്റോസോ ഒക്കെയാവും ഭക്ഷണം. വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ ശരീരത്തിനാവശ്യമായ
ഊര്‍ജമോ, മാംസ്യമോ, ലവണങ്ങളോ, ജീവകങ്ങളോ വലിയ വിലകൊടുത്ത് വാങ്ങുന്ന ഈ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നില്ല.

കൊഴുപ്പ് കൂടുതലടങ്ങിയ ഫാസ്റ്റ് ഫുഡിന്റെ അടിമകളായി മാറിയിരിക്കുന്നു ഇന്നത്തെ തലമുറ. ഈ സൗകര്യ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പാകപ്പെടുത്തണ്ട, പാത്രങ്ങള്‍ കഴുകണ്ട, എപ്പോഴും ലഭ്യം. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഫുഡ്‌ഷോകളിലും മധുരവും കൊഴുപ്പും ധാരാളം ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളാണധികവും. ഇവയെല്ലാംകൂടെ ചേര്‍ന്നതാണ് ഇന്ന് കേരളത്തിന്റെ പൊതു സമ്പത്തായി മാറിയിരിക്കുന്ന ദുര്‍മേദസ്സും മറ്റു ജീവിതശൈലീരോഗങ്ങളും. മനുഷ്യശരീരത്തിന് പട്ടിണിയെ അതിജീവിക്കാനുള്ള അസാമാന്യമായ കഴിവുണ്ട്. എന്നാല്‍, ഭക്ഷണ ധാരാളിത്തത്തെ അതിജീവിക്കാനാവില്ല.

പച്ചക്കറികള്‍ കേടു വരാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികള്‍ക്കു പുറമേയാണ് കച്ചവടക്കാരുടെ കീടനിയന്ത്രണം. മത്സ്യ വും മാംസവും ഇത്തരം പ്രയോഗങ്ങള്‍ കഴിഞ്ഞാണ് നമ്മുടെ മുന്നിലെത്തുന്നത്. അതുപോലെതന്നെയാണ് കമ്പോളത്തില്‍ ലഭിക്കുന്ന പലതരം കറിപ്പൊടികളും. സംരക്ഷിത ജലം പത്തു ശതമാനം പേര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ.

യുവജനങ്ങളുടെ ഇടയില്‍ മദ്യം ഒരു ഭക്ഷണവിഭവത്തിന്റെ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. പ്രാതല്‍ ഒഴിവാക്കി 11 മണിക്ക് ഒരു ഹെവി ബ്രഞ്ച് കഴിക്കുകയും വെള്ളം കുടിക്കുന്ന ലാഘവത്തോടെ ബിയറും മറ്റു ലഹരിപാനീയങ്ങളും കഴിക്കുകയും ചെയ്യുന്നത് കൗമാരപ്രായക്കാരുടെ ഇടയില്‍പോലും ഒരു രീതിയായി മാറിയിട്ടുണ്ട്. മുതിര്‍ന്നവരുടെ ഇടയിലാണെങ്കില്‍ 'ചൂടന്‍' പാര്‍ട്ടികള്‍ സാധാരണമായി. മദ്യമില്ലാതെ എന്താഘോഷം എന്നു കരുതുന്ന കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് മറുനാട്ടിലെ കേരളീയരെപ്പോലും ലജ്ജിപ്പിക്കുന്നു. ഫലമോ? കരള്‍രോഗങ്ങള്‍ക്കടിമയാകുന്നു കേരളം. നമ്മളിന്ന് അനുകരിക്കുന്ന പടിഞ്ഞാറന്‍ ഭക്ഷ്യസംസ്‌കാരം കേരളത്തിലേക്കു നുഴഞ്ഞു കയറാന്‍ തുടങ്ങിയിട്ട് 20-25 വര്‍ഷമേ ആയിട്ടുള്ളു. നമുക്കു തിരിച്ചുപോകാന്‍ ഇനിയും സമയമുണ്ട്.

മാതൃകാഭക്ഷണക്രമം

കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു ഭക്ഷണക്രമം.

കാപ്പി/ചായ (ഒരു കപ്പ്)

ഇഡ്ഡലി, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ദോശ, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ചപ്പാത്തി, കൂട്ടുകറി, ചായ/കാപ്പി
പുട്ട്, കടലക്കറി, ചായ/കാപ്പി
പുട്ട്, പയറ്, പഴം, ചായ/കാപ്പി
കഞ്ഞി, ചെറുപയര്‍ തോരന്‍
കഞ്ഞി, പുഴുക്ക്

ചോറ് രണ്ട് കപ്പ്

സാമ്പാര്‍/പരിപ്പുകറി/മീന്‍ കറി/ഇറച്ചിക്കറി
അവിയല്‍
സാലഡ്
മോര്
ചെറുപഴം 1/തക്കാളി 1/ ഓറഞ്ച് 1/ മുന്തിരിങ്ങ (10 എണ്ണം)

കാപ്പി/ചായ ഒരു കപ്പ്

കഞ്ഞി, ചെറുപയര്‍ കടുക് വറുത്തത്
ചോറ്, അവിയല്‍, രസം
ചപ്പാത്തി, കൂട്ടുകറി, സാലഡ്‌

 

പാട്ടിന്റെ വീടൊരു സ്‌നേഹക്കൂടാര

മധു.കെ.മേനോന്‍

അമ്മയുടെ താരാട്ട്, പാട്ടില്‍ വളര്‍ന്ന കുട്ടിക്കാലം, പ്രണയം, വിവാഹസ്വപ്നങ്ങള്‍... മനസ്സില്‍ കൊരുത്തിട്ട ജീവിതാനുഭവങ്ങളുടെ രസച്ചരട് പൊട്ടിക്കുകയാണ് ഗായിക ശ്വേതാമോഹന്‍...

ചെന്നൈ ടി. നഗര്‍ 'സായ് ശ്രീ' അപ്പാര്‍ട്ട്‌മെന്റിലെ സുജാതയുടെ നാലാം നമ്പര്‍ ഫ്ലറ്റ് ശരിക്കും സംഗീതത്തിന്റെ വീടുപോലെ തോന്നി. സുജാതയുടെ മൂളിപ്പാട്ടിന് പിയാനോയില്‍ ശ്രുതി മീട്ടുകയാണ് ശ്വേത. ഈ കുടുംബ ചിത്രത്തിലെ നായകന്‍ ഡോ. മോഹന്‍ എല്ലാം കണ്ടും രസിച്ചും പൂമുഖത്തുണ്ട്.

''ജീവിതം ശരിക്കുമൊരു സര്‍പ്രൈസാണ്. കുട്ടിക്കാലത്ത് ഒരു മൂളിപ്പാട്ടുപോലും ഞാന്‍ പാടിയിട്ടില്ല. ചെറിയ ക്ലാസില്‍ സംഗീതം പഠിക്കാന്‍ വിട്ടു. പിന്നീട് പിയാനോ പഠിക്കണമെന്ന് തോന്നി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അതും മടുത്തു. എന്നാല്‍ പിന്നെ പഠിച്ച് നല്ലൊരു ജോലി നേടാമെന്ന തോന്നലായി. ഒടുവില്‍ പാട്ടിനോട് തന്നെ കമ്പം കൂടി. ഇപ്പോഴിതാ അമ്മയുടെ വഴിയേ പാട്ടുകാരിയായിട്ട്..'', പാട്ടില്ലാത്തൊരു ജീവിതം ഓര്‍ക്കാനേ വയ്യെന്ന് ശ്വേത.

അലമാരയില്‍ നിന്ന് പഴയൊരു ആല്‍ബമെടുത്ത് ശ്വേത കാണിച്ചു. കുട്ടിയായ സുജാത യേശുദാസിനൊപ്പം പാടുന്ന ഒരു പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ. ''കുട്ടിയായിരിക്കുമ്പോള്‍ ഈ ഫോട്ടോ കാണിച്ച് അമ്മ പറയും. ഇതുപോലെ നീയും വിജുവും (യേശുദാസിന്റെ മകന്‍ വിജയ്) ഒരുമിച്ച് പാട്ടുപാടണം. അതിന്റെ ഫോട്ടോയും ഈ ആല്‍ബത്തില്‍ വെക്കണം.''

''ഇപ്പോള്‍ ഞാനും ബിജുവേട്ടനും ഒരുമിച്ച് ഒരുപാട് വേദികളില്‍ പാടി. ദാസന്‍മാമയുടെ കുടുംബവുമായുള്ള സൗഹൃദവും ഇതുപോലെ തലമുറകള്‍ കൈമാറി പോകുന്നു. വിജുവേട്ടന്റെ കുഞ്ഞ് അമേയയാണ് ഇപ്പോഴെന്റെ കൂട്ട്. എന്നെ ചിറ്റ എന്നാണ് വിളിക്കുക. കൂടപ്പിറപ്പില്ലാത്തതിന്റെ സങ്കടം ഞാനറിയാത്തത് വിനുവേട്ടനും വിജുവേട്ടനും വിശാലുമൊക്കെ ഉള്ളതുകൊണ്ടാ.'' ശ്വേത അടുത്തു നില്‍ക്കുന്ന സുജാതയെ അമര്‍ത്തിയൊന്ന് നുള്ളി.

എല്ലാം കേട്ടു നില്‍ക്കുകയായിരുന്ന സുജാതയ്ക്ക് ഒരു നിമിഷം കണ്ണു നിറഞ്ഞു. പിന്നീടൊരു ഓര്‍മക്കുറിപ്പ് പോലെ ഒരു കഥ പറഞ്ഞു. ''ഞാന്‍ ആദ്യം രണ്ടു തവണ ഗര്‍ഭം ധരിച്ചപ്പോഴും അബോര്‍ഷനുണ്ടായി. ഒരു കുഞ്ഞ് സ്വപ്‌നമായി നീണ്ടു. വിവാഹശേഷം അഞ്ചാം വര്‍ഷമാണ് മൂന്നാമതും ഗര്‍ഭിണിയാകുന്നത്. ഇത്തവണ ശ്രദ്ധിച്ചു. പത്ത് മാസത്തേക്ക് സംഗീതം ഉപേക്ഷിച്ച് പൂര്‍ണ ബെഡ് റെസ്റ്റ്. ചെന്നൈയില്‍ ശക്തമായ ചുഴലിക്കാറ്റ് അടിച്ച ദിവസം. എനിക്ക് പ്രസവവേദന തുടങ്ങി. മോഹന്‍ വീട്ടിലില്ലാത്ത നേരമായിരുന്നു. അര കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്ന് പ്രഭച്ചേച്ചി (യേശുദാസിന്റെ ഭാര്യ) ഓടിവന്നു. ടാക്‌സി പിടിച്ച് എന്നെ ആസ്​പത്രിയിലെത്തിച്ചു. പ്രസവം കഴിഞ്ഞ് കണ്ണു തുറക്കുമ്പോള്‍ പ്രഭച്ചേച്ചി കുഞ്ഞിനെ കൈയിലെടുത്ത് താലോലിക്കുകയായിരുന്നു. പ്രഭച്ചേച്ചിക്ക് ആ സ്‌നേഹം ഇന്നുമിവളോടുണ്ട്''.

ഈ കഥ അമ്മ ഇതുവരെ തന്നോട് പറഞ്ഞിരുന്നില്ലയെന്ന് ശ്വേത പരിഭവിക്കുന്നു.

ഇടയ്ക്ക് ഒരു ഫോണ്‍ കോള്‍. നമ്പര്‍ ഡിസ്‌പ്ലേ നോക്കി സുജാത ചിരിച്ചു ''ദാസേട്ടന് നൂറ് ആയുസ്സ്.'' തനിക്കൊരു കുഞ്ഞു ശിഷ്യയെ കിട്ടിയെന്ന് പറഞ്ഞാണ് യേശുദാസ് വിളിച്ചത്. വിജയിന്റെ ഒരു വയസ്സുകാരി മകളാണ് ശിഷ്യ. കുഞ്ഞിന്റെ ശബ്ദം ഫോണിലൂടെ കേള്‍പ്പിച്ച് പാട്ട് പാടുകയാണെന്ന് കളി പറയുന്നു യേശുദാസ്.

''വീട്ടില്‍ ആദ്യമായി പെണ്‍കുഞ്ഞ് പിറന്നതിന്റെ ത്രില്ല് മാറിയിട്ടില്ല ദാസമാമയ്ക്ക്. അവളെ രാജകുമാരിയാക്കുമെന്നാണ് പറയുന്നത്.'' ശ്വേത പറഞ്ഞു. 'അപ്പോള്‍ ദാസമാമയുടെ പെറ്റ് ഇനി നീയല്ല'യെന്ന് സുജാത ശ്വേതയെ സ്‌നേഹത്തോടെ കുത്തിനോവിക്കുന്നു.
തലേന്ന് രാത്രി മധുരയില്‍ ഒരു പ്രോഗാം ഉണ്ടായിരുന്നു. അതിന്റെ ഉറക്കച്ചടവുണ്ട് ഇരുവരുടേയും മുഖത്ത്. ''അധികമൊന്നും സംസാരിക്കാത്ത കുട്ടിയാണിവള്‍. ഇനിയെങ്കിലും ഒറ്റയ്ക്ക് ഇന്റര്‍വ്യു കൊടുത്ത് പഠിക്കട്ടെ'', ഇനിയെല്ലാം ശ്വേത പറയുമെന്ന മുഖവുരയോടെ സുജാത അകത്തേക്കു പോയി.

''ഈ അമ്മ ഇങ്ങനെയാണ്. ഇപ്പോഴും എന്നെ കുട്ടി, മോളു എന്നൊക്കെയാണ് വിളിക്കുക. ഒറ്റക്കുട്ടിയായതുകൊണ്ടു കൊഞ്ചിച്ചു വഷളാക്കരുതെന്ന് അമ്മയോട് ദാസമാമ എപ്പോഴും പറയാറുണ്ട്. എന്നിട്ടും ഇന്നലെ പ്രോഗ്രമിനിടെ മോളൂ, ചക്കരെ എന്നൊക്കെ വിളിച്ച്. ഞാനാകെ ചമ്മി നാശമായി. ഞാനൊരു വലിയ പെണ്ണായെന്ന യാതൊരു ബോധവുമില്ല അമ്മയ്ക്ക്'', ശ്വേതയുടെ സ്‌നേഹത്തില്‍ ചാലിച്ച പരിഭവം.

സുജാതയുടെ മകളായതുകൊണ്ടല്ലേ എല്ലാവര്‍ക്കും ശ്വേതയോടിത്ര സ്‌നേഹം?
അതു ശരിയാണ്. തമിഴ്‌നാട്ടില്‍ ഇപ്പോഴും ഞാനൊരു സെലിബ്രിറ്റി ആയിട്ടില്ല. പാര്‍ട്ടിക്കൊക്കെ പോകുമ്പോള്‍ എല്ലാവരും ചോദിക്കും 'നീ സുജാതാ പൊണ്ണുതാനേ. പാടുമാ?' പാടുമെന്ന് പറഞ്ഞാല്‍ 'സുജാതാ പോലെ പാടുമാ?' എന്നു ചോദിക്കും. എന്റെ ശബ്ദം അമ്മയുമായി താരതമ്യം ചെയ്യുന്നതാ കഷ്ടം.

പാട്ട് നിറയുന്ന വീട്ടില്‍ പിച്ചവെച്ച കുട്ടിക്കാലം ഓര്‍മയില്ലേ?
ഓര്‍മവെച്ച നാള്‍ മുതല്‍ വല്ലപ്പോഴുമൊക്കെ കാണുന്ന ഒരാളായിരുന്നു എനിക്ക് അമ്മ. 14 വയസ്സുവരെയുള്ള എന്റെ സ്‌കൂള്‍ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും അമ്മ സ്‌കൂളില്‍ വന്നതായി എനിക്കോര്‍മയില്ല. മിക്കപ്പോഴും റെക്കോഡിങ് രാത്രിയിലാകും. അമ്മ പോകുന്നു, ഇനി എപ്പഴാ വരുക എന്നൊക്കെ ആലോചിച്ച് ഞാന്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമായിരുന്നു. അമ്മ വരുന്നതും നോക്കി. അമ്മൂമ്മയാണ് എനിക്ക് ചോറു തന്നിരുന്നതും ഉറക്കിയിരുന്നതുമൊക്കെ.

അമ്മ ഗായികയായിട്ടും നല്ല താരാട്ട് പാട്ട് ശ്വേത കേട്ടിട്ടില്ലേ?
വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാകാറുള്ളൂവെങ്കിലും ഉള്ളപ്പോഴെക്കെ എനിക്ക് പാട്ടുപാടി തരാറുണ്ട് അമ്മ. കുഞ്ഞായിരിക്കുമ്പോള്‍ 'ചെത്തിമന്ദാരം തുളസി...' പാടിയാണ് അമ്മയെന്നെ ഉറക്കിയിരുന്നത്. ഇന്നും ആ പാട്ട് കേട്ട് അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങാറുണ്ട് ഞാന്‍.

ഒറ്റക്കുട്ടിയായതുകൊണ്ട് വീട്ടില്‍ ആരോടാണ് വഴക്കടിക്കുക?
ഒറ്റക്കുട്ടിയായതില്‍ ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു എനിക്ക്. പറയുന്നതെല്ലാം വാങ്ങിത്തരുന്ന, ചിറകിനടിയിലെന്നപോലെ സംരക്ഷിക്കാന്‍ ഒരു ഏട്ടനെ കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിച്ചിട്ടുണ്ട് ഞാന്‍. ഇതു പറഞ്ഞ് ഇടയ്ക്കിടെ അമ്മയുമായി വഴക്കിടാറുണ്ട് ഞാന്‍.

കുഞ്ഞു നാളില്‍ ശ്വേത പാട്ട് പഠിക്കാന്‍ എന്തു കൊണ്ടാണ് മടി കാണിച്ചത്?
കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ ഏറ്റവും പേടിച്ചിരുന്നത് പാട്ട് മാഷെയായിരുന്നു. പാട്ട് പഠിക്കുമ്പോള്‍ ഐസ്‌ക്രീമും, ചോക്ലേറ്റുമൊന്നും കഴിക്കാന്‍ പാടില്ല എന്ന് മാഷ്. എങ്കില്‍ പാട്ട് പഠിക്കാന്‍ വേറെ ആളെ നോക്കണമെന്ന് ഞാന്‍. മാഷ് വീട്ടിലെത്തിയാല്‍ ഞാന്‍ വയറുവേദന അഭിനയിക്കും. അവസാനം, മാഷ് തന്നെ അമ്മയോട് പറഞ്ഞു 'സംഗീതത്തില്‍ താത്പര്യമില്ലാത്ത കുട്ടിയെ പാട്ട് പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല.'

പിന്നെയെപ്പോഴാണ് ശ്വേതയ്ക്ക് പാട്ടിനോട് ഇഷ്ടമായത്?
ഗുഡ്‌ഷെപ്പേര്‍ഡ് ഗേള്‍സ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിത ഗാനത്തിന് മത്സരിച്ചു. വീട്ടില്‍ പറഞ്ഞില്ല. ജഡ്ജായി വന്നത് ഇളയരാജയുടെ മകള്‍ ഭവതരണി. എനിക്കായിരുന്നു ഫസ്റ്റ്. എന്റെ സ്വരം കൊള്ളാമെന്ന് തോന്നി തുടങ്ങിയത് അപ്പോഴാണ്.

എനിക്ക് പാട്ട് പഠിക്കണമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയുടെ സന്തോഷമൊന്ന് കാണണമായിരുന്നു. നല്ലൊരു പാട്ടു ടീച്ചറെ അന്വേഷിച്ച് ഗായിക ചിത്ര ചേച്ചിയുടെ വീട്ടിലേക്കൊരു ഫോണ്‍കാള്‍. ചിത്രചേച്ചിയാണ് ബിന്നി കൃഷ്ണകുമാറിനെ പരിചയപ്പെടുത്തിയത്. ഇപ്പോഴും ബിന്നിചേച്ചിയുടെ കീഴിലാണ് ഞാന്‍ പാട്ടു പഠിക്കുന്നത്.

ശ്വേതയുടെ റെക്കോര്‍ഡിങ്ങിന് അമ്മ കൂട്ടുവരാറുണ്ടോ?
'ത്രീറോസസ്' എന്ന തമിഴ് സിനിമയില്‍ കാര്‍ത്തിക് രാജക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി പാടുന്നത്. അന്നുപോലും റെക്കോര്‍ഡിങ്ങിന് ഞാന്‍ ഒറ്റയ്ക്കാണ് പോയത്. അമ്മ അടുത്തുണ്ടെങ്കില്‍ എനിക്ക് ഭയങ്കര ടെന്‍ഷനാകും. തെറ്റ് വരുമോ, സംഗതികള്‍ ശരിയാവില്ലേ എന്നൊക്കെ തോന്നും. കൈരളിയില്‍ 'സിംഫണി'ക്ക് പാടാന്‍ പോയപ്പോള്‍ അമ്മ കൂട്ടുവന്നു. ഇടയ്ക്ക് എന്തോ ചെറിയ തെറ്റു വന്നപ്പോള്‍ അമ്മ ചോദിക്കുകയാ 'ഒന്ന് കട്ട് ചെയ്തിട്ട് വീണ്ടും എടുക്കാമോ' എന്ന്. അമ്മ ചിലപ്പോഴൊക്കെ വളരെ സില്ലിയാണ്. കൊച്ചു കുട്ട്യേളെപ്പോലെ. വീട്ടില്‍ ഏറ്റവും പക്വതയുള്ള ആള്‍ ഞാനാണെന്ന് എനിക്കു തോന്നുന്നു.

അകത്തു നിന്ന് ചായയുമായി സുജാത വരുന്നു. ശ്വേത പറഞ്ഞത് കേട്ടതുകൊണ്ടാവാം 'മോള്‍ക്കെന്നോട് അസൂയയാണെന്ന്' സുജാതയുടെ കമന്റ്.

സത്യത്തില്‍ അമ്മയോട് അസൂയയുണ്ടോ ശ്വേതാ?
പരിചയമില്ലാത്ത ചിലര്‍ ഞങ്ങളെ കാണ്ടാല്‍ സഹോദരിമാരെ പോലെയുണ്ടെന്ന് പറയാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ അമ്മയ്‌ക്കൊരു ചിരിയുണ്ട്. അപ്പോഴെനിക്ക് ദേഷ്യം വരും. ഡ്രസ്സിന്റെ കാര്യത്തിലും ആഭരണത്തിലുമൊന്നും എനിക്ക് വലിയ ക്രേസില്ല. കാഷ്വല്‍ വെയറുകളാണിഷ്ടം. സ്റ്റേജ് ഷോയിലല്ലാതെ എന്നെ തിളങ്ങുന്ന വസ്ത്രത്തില്‍ കാണില്ല. പക്ഷേ, അമ്മ ഡ്രസ്സിന്റെ കാര്യത്തിലൊക്കെ വളരെ കെയര്‍ഫുള്‍ ആണ്. നല്ലൊരു ഡ്രസ് കളക്ഷനുമുണ്ട്. എന്നേക്കാള്‍ അടിപൊളിയായിട്ട് നടക്കുന്നതും അമ്മയാണ്. ഇതൊക്കെ കാണുമ്പോള്‍ അമ്മയോട് എനിക്ക് ചിലപ്പോള്‍ അസൂയ തോന്നാറുണ്ട്.

റെക്കോഡിങ്ങിനിടെ വല്ലാതെ വിഷമിച്ച നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടോ ശ്വേതക്ക്?
നിവേദ്യത്തിലെ 'കോലക്കുഴല്‍ വിളി കേട്ടോ രാധേ...' എന്ന പാട്ടിന്റെ റെക്കോഡിങ് സമയത്ത് ലോഹിതദാസ് എന്നെ അടുത്തു വിളിച്ചു. ''നിലാവ്... എന്ന് പാടുമ്പോള്‍ അമ്മയെ ഓര്‍ക്കണം, അമ്മ പാടുന്നതുപോലെ വേണം പാടാന്‍. നിലാവ് പൊഴിയുന്ന ഫീല്‍ പാട്ടില്‍ നിറയണം,'' എന്നൊക്കെ പറഞ്ഞു. എനിക്കാകെ ടെന്‍ഷനായി. ഇതുകണ്ട് സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ പറഞ്ഞു, ''ഈ പാട്ട് പാടാന്‍ സുജാത തന്നെ വേണമെന്ന വാശിയിലായിരുന്നു ലോഹി. ഞാന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചാണ് ശ്വേതയെ തീരുമാനിച്ചത്. എന്റെ പ്രതീക്ഷ തെറ്റിക്കരുത്.''

ആശങ്കയോടെയാണ് മൈക്കിനു മുന്നില്‍ നിന്നത്. എനിക്കൊന്നും ഓര്‍മയുണ്ടായിരുന്നില്ല. പാടിക്കഴിഞ്ഞ് റെക്കോഡിങ് റൂമിന് പുറത്തിറങ്ങിയപ്പോള്‍ ലോഹിസാര്‍ ഓടിവന്ന് കൈ തന്നു. 'ഭേഷ്' അതുമാത്രമേ പറഞ്ഞുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ മനസ്സുനിറഞ്ഞത് ആ കണ്ണുകളില്‍ ഞാന്‍ കണ്ടു.

സിനിമയില്‍ മാത്രം പാടി ഇക്കാലത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്ന് കേള്‍ക്കുന്നു. ശരിയാണോ?
റിയാലിറ്റി ഷോകള്‍ വഴി നല്ല നല്ല പാട്ടുകാര്‍ വന്നുകൊണ്ടിരിക്കുന്നു. ഈ രംഗത്ത് കടുത്ത മത്സരമുണ്ട്. പാട്ടില്‍ വെറൈറ്റി കൊണ്ടു വരാനറിയാത്തവര്‍ക്ക് ബ്രേക്ക് ത്രൂ എളുപ്പമല്ലാതായിരിക്കുന്നു. സിനിമയില്‍ ഒരു പാട്ടു പാടുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. പ്രതിഫലം പോലും വാങ്ങിക്കാതെ പാടുന്ന മോശം പ്രവണതയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

മലയാളത്തേക്കാള്‍ കഷ്ടമാണ് തമിഴിലെ കാര്യം. ടാലന്റിന് യാതൊരു പ്രാധാന്യവുമില്ല. ശബ്ദം നല്ലതാണെങ്കില്‍ പാടാനറിയില്ലെങ്കില്‍ പോലും പാട്ടുകാരാകാം. വാക്കുകള്‍ റെക്കോഡ് ചെയ്ത് കോമ്പിനേഷന്‍ മോഡലില്‍ കമ്പ്യൂട്ടറില്‍ പാട്ടുകള്‍ ഉണ്ടാക്കുകയാണ് തമിഴിലിപ്പോള്‍.
തമിഴിലെ ട്രെന്‍ഡ്മാറ്റം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന അഭിപ്രായവുമായി സുജാത സംസാരത്തില്‍ പങ്കുചേര്‍ന്നു. മിക്ക തമിഴ് പാട്ടുകളും ഇപ്പോള്‍ വെസ്റ്റേണ്‍, ഹിപ്പ്‌ഹോപ് സ്റ്റൈലാണ്. ഭാഷ നന്നായി വരാന്‍ പാടില്ല. നല്ലപോലെ തമിഴ് പറഞ്ഞാല്‍ അയാള്‍ ഔട്ട്. തമിഴ് തീരെ അറിയാത്തവര്‍ തമിഴില്‍ പാടുന്നപോലെ വേണം. അതുകൊണ്ട് പാടാന്‍ ഉത്തരേന്ത്യന്‍ പിേള്ളരെ ഇങ്ങോട്ടിറക്കുകയാണ്. ഒരു കാര്യത്തില്‍ സങ്കടമുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ സൗത്ത് ഇന്ത്യന്‍സിനെ പാടാന്‍ വിളിക്കില്ല. അവസരം കിട്ടിയാല്‍ തന്നെ പാരവെച്ച് പുറത്താക്കും. ഒരിക്കല്‍ ചിത്ര പറഞ്ഞു. പാട്ടുപാടാന്‍ മുംബൈയിലേക്ക് വിമാനം കയറി അവിടെയെത്തും മുന്‍പ് മറ്റൊരാള്‍ പാട്ടുപാടി സ്ഥലംവിട്ട കഥ. എന്നിട്ടും നമ്മളെന്തിനാണ് അവരെ ഇങ്ങോട്ട് വെല്‍ക്കം ചെയ്യുന്നത്.

പാട്ടിന് പുറത്ത് ശ്വേതയുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്?
പിയാനോ വായിക്കും. ആദ്യമൊക്കെ പെയിന്റിങ് ഇഷ്ടമായിരുന്നു. ഇപ്പോഴില്ല. പിന്നെ സിനിമ ക്രേസാണ്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിദ്ധിക്‌ലാല്‍ സിനിമകള്‍ പ്രത്യേകിച്ചും. നടന്മാരില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒത്തിരി ഇഷ്ടമാണ്. ലാലേട്ടന്‍ നല്ല റൊമാന്റിക്കാണ്. പക്ഷേ, മമ്മൂട്ടിയോളം സൗന്ദര്യം വരില്ല.

ലാലിനെയും മമ്മൂട്ടിയെയും പരിചയമുണ്ടോ?
'ലാല്‍സലാം' എന്ന ദുബായി ട്രിപ്പില്‍ ലാലേട്ടനൊപ്പം ഞാനും അമ്മയും ഉണ്ടായിരുന്നു. യാത്രയിലെ ആദ്യ ദിവസം തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തിയ പെര്‍ഫോമന്‍സായിരുന്നു പുള്ളിയുടേത്. പുലര്‍ച്ചെ അഞ്ചു മണിക്ക് റിഹേഴ്‌സല്‍ വെച്ചിട്ട് എല്ലാവരുമെത്തണമെന്ന് പറഞ്ഞു. ഞങ്ങള്‍ എണീറ്റ് റെഡിയായി എത്തുമ്പോഴേക്കും സമയം ആറ് മണി കഴിഞ്ഞു. തലേന്ന് 'അലക്‌സാണ്ടര്‍' സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി വളരെ വൈകിയാണ് ലാലേട്ടന്‍ വന്നത്. അതുകൊണ്ട് രാവിലെ 5 മണിക്ക് എണീറ്റ് റിഹേഴ്‌സലിന് വരില്ലെന്ന വിശ്വാസമായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ, ഞങ്ങളെത്തുമ്പോഴേക്കും ഓര്‍ക്കസ്ട്രക്കാരെ വിളിച്ചുവരുത്തി പുള്ളി റിഹേഴ്‌സല്‍ തുടങ്ങിയിരുന്നു.

ദുബായിലേക്കുള്ള വിമാനത്തില്‍വെച്ച് ഒരു തവണ മമ്മൂക്കയെ കണ്ടിട്ടുണ്ട്. പക്ഷേ, ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്തൊരു സൗന്ദര്യമാണ്. കുറേ നേരം ഞാന്‍ പുള്ളിയെ തന്നെ നോക്കിയിരുന്നു.


പാട്ടുകാര്‍ പൊതുവെ പ്രണയിക്കാന്‍ ഇഷ്ടമുള്ളവരാകുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
സംഗീതത്തെ മാത്രമേ ഞാന്‍ പ്രണയിച്ചിട്ടുള്ളൂ. എങ്കിലും ആരെയെങ്കിലും പ്രണയിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോയ നിമിഷം ജീവിത ത്തില്‍ ഉണ്ടായിട്ടുണ്ട്. 'കണ്ണനെന്നെ വിളിച്ചോ രാവില്‍' പാടുമ്പോള്‍ പാട്ടില്‍ പ്രണയത്തിന്റെ ഫീല്‍ കൊണ്ടുവരാന്‍ ശരിക്കും പ്രയാസപ്പെട്ടു. ഒരു പക്ഷേ, ശരിക്കുമൊരു പ്രണയം ഉണ്ടായിരുന്നെങ്കില്‍ ഇത്ര ബുദ്ധിമുട്ട് വരില്ലായിരുന്നുവെന്ന് തോന്നുന്നു.

അങ്ങനെയെങ്കില്‍ എത്രയും പെട്ടെന്ന് ശ്വേതക്ക് പ്രണയിക്കാന്‍ ഒരാളെ കണ്ടുപിടിക്കുമെന്ന് സുജാത.



യേശുദാസിന്റെ മകന്‍ വിശാലിനു വേണ്ടി ശ്വേതയുടെ പ്രൊപ്പോസല്‍ പോയി എന്ന് കേള്‍ക്കുന്നു. ശരിയാണോ?
സംഗതി പുതിയ അറിവാണ്. ഞാനറിഞ്ഞുകൊണ്ട് അങ്ങനെയൊരു പ്രൊപ്പോസല്‍ പോയിട്ടില്ല. അവരൊക്കെ (യേശുദാസിന്റെ മക്കള്‍) എന്റെ ചേട്ടന്മാരാണ്. കുഞ്ഞുനാളു മുതല്‍ ഞങ്ങളെ അങ്ങനെയാണ് പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതും. ഒരു ഏട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്

 അമ്മയോട് പറയുമ്പോഴൊക്കെ ദാസമാമ പറയും, 'എന്റെ മൂന്നു മക്കളും നിനക്ക് ഏട്ടന്മാരാ'ണെന്ന്.

അകത്തേക്ക് എണീറ്റു പോയ സുജാത ചോദ്യം കേട്ട് തിരിച്ചുവരുന്നു. ''വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാസേട്ടനാണ് എന്നെ പാട്ടിന്റെ വഴിയിലേക്ക് കൊണ്ടു വന്നത്. എന്നെ 'സുജുമോളേ' എന്നേ ദാസേട്ടന്‍ ഇപ്പോഴും വിളിക്കാറുള്ളൂ. എന്റെ മോള്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്. അത്ര അടുപ്പമുള്ള കുടുംബമാണ് ഞങ്ങളുടേത്. ഇല്ലാത്ത കഥകള്‍ പറയുന്നത് ആരായാലും ശരിയല്ല എന്നേ എനിക്ക് പറയാനുള്ളൂ.

ശ്വേതക്ക് കല്യാണം ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതു നേരാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി പയ്യനെയാണ് തിരക്കുന്നത്. (പാട്ടുകാരന്‍ വേണ്ടെന്ന് ഉറക്കെ പറയുന്നു ശ്വേത) യോജിച്ച ജാതകം കിട്ടാനുള്ള പ്രയാസമുണ്ട്. എങ്കിലും ഒരു വര്‍ഷത്തിനകം കല്യാണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.

ശ്വേതയുടെ പഠിപ്പൊക്കെ കഴിഞ്ഞോ?

ഇനി സിനിമാപാട്ട് കുറച്ച് സംഗീതം അല്പം കൂടി ഗൗരവത്തില്‍ പഠിക്കാനാണ് തീരുമാനം. ഇപ്പോള്‍ ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും പഠിക്കുന്നുണ്ട്. പിന്നെ വെസ്റ്റേണും അറബിക്കും കേട്ട് ഇമിറ്റേറ്റ് ചെയ്തു നോക്കുന്നുണ്ട്. പിന്നെ പുണെയിലെ സിംബയോസിസ് കോളേജില്‍ എം.ബി.എ. ചെയ്യുന്നുണ്ട്. അതും ഈ വര്‍ഷം പൂര്‍ത്തിയാക്കും.

സ്റ്റേജ് ഷോകള്‍ പതിവായുണ്ടോ?
മാസം ഒന്നോ രണ്ടോ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാറുണ്ട്. സാമ്പത്തികമായി സിനിമാപാട്ടിനേക്കാള്‍ മെച്ചമാണിത്. ഇതൊഴിവാക്കി പാട്ടുകാര്‍ക്ക് ഇന്നത്തെക്കാലത്ത് പിടിച്ചു നില്‍ക്കാനാവില്ല. പബ്ലിക്കുമായി ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞാലേ ഇങ്ങനെയൊരു പാട്ടുകാരിയുണ്ടെന്ന് ജനം ഓര്‍മിക്കൂ.

ശ്വേതയുടെ ഇഷ്ടപ്പെട്ട പാട്ടുകാര്‍ ആരൊക്കെയാണ്?
ഗായകന്‍ ദാസമാമ. ഗായികമാരില്‍ അമ്മയുടെ റൊമാന്റിക് സ്വരം ഇഷ്ടമാണ്. സുശീലാമ്മയുടെ ശബ്ദം, ജാനകിയമ്മയുടെ ഡെലിവറി സിങ്ങിങ്, ചിത്ര ചേച്ചിയുടെ പെര്‍ഫെക്ഷന്‍ എന്നിവയും കൊള്ളാം. അമ്മ പാടിയ പാട്ടുകളില്‍ 'എത്രയോ ജന്മമായി...., വരമഞ്ഞളാടിയ...' എന്നീ പാട്ടുകളാണ് ഏറെയിഷ്ടം. സുശീലാമ്മയുടെ 'നീയും വിധവയോ നിലാവേ...', ജാനകിയമ്മയുടെ 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍...', ചിത്രച്ചേച്ചിയുടെ 'വാര്‍മുകിലേ വാനില്‍നിന്ന്..., ഒരു കാതല്‍ ദേവതൈ...' എന്നീ പാട്ടുകളും ഇഷ്ടമാണ്.

ശ്വേതക്ക് ഏറ്റവും അടുപ്പമുള്ളവര്‍ കാണില്ലേ?
പാട്ടുകാര്‍ക്കിടയില്‍ എല്ലാവരുമായും നല്ല അടുപ്പമുണ്ട്. എങ്കിലും ഫോണ്‍ ചെയ്യുക, ഇ-മെയിലയക്കുക തുടങ്ങിയ ബന്ധമൊന്നും ആരുമായും ഇല്ല. ജ്യോത്സനയെ മാത്രം വല്ലപ്പോഴും വിളിക്കും. പക്ഷെ, എന്റെ പഴയ കോളേജ് ഫ്രാന്‍സുമായി ഞാനിപ്പോഴും നല്ല കൂട്ടാണ്. സജ്ഞന, ശര്‍മിള, ശ്രുതി, ആരതി, വര്‍ഷ അങ്ങനെ ഒരുപാട് ഫ്രന്‍സുണ്ട്.


ശ്വേതയെ പരസ്യത്തില്‍ കണ്ടു. ശരിക്കും അഭിനയമോഹമുണ്ടോ?
അറിയാവുന്ന പണിക്കേ ഞാനുള്ളൂ. അഭിനയം എനിക്ക് പറ്റിയ പണിയല്ല. വേണ്ടപ്പെട്ടവരായതുകൊണ്ടു മാത്രമാണ് ശീമാട്ടിയുടെ പരസ്യത്തില്‍ അഭിനയിച്ചത്. അതില്‍ അഭിനയിക്കാന്‍ തന്നെ കഷ്ടപ്പെട്ടുപോയി. സാരിയുടുക്കാന്‍ ഏറെ നേരമെടുത്തു. റോബിന്‍ജോസഫ് എന്നയാളാണ് ആ പരസ്യം ചെയ്തത്. എന്നോട് ക്യാറ്റ് വാക്ക് ചെയ്തു വരാന്‍ പറഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടുവേദന വന്നു എന്നല്ലാതെ നടത്തം ശരിയായില്ല.

ഈ സംഭാഷണം ഇവിടെ അവസാനിക്കുന്നു. ഇനി സംഗീതത്തിന്റെ വീട്ടില്‍ നിന്നും പുറത്തേ
ക്ക്...

 

മുടിഞ്ഞ ഗ്ലാമര്‍...

ശര്‍മിള

ഗ്ലാമറിന്റെ ചുവടുകള്‍ക്ക് എന്തേ ഇത്ര ഭംഗി എന്നല്ലേ? അതറിയാന്‍ പ്രിയതാരങ്ങള്‍ നയന്‍താര, പ്രിയാമണി, ജ്യോതിര്‍മയി, ഭാവന, മംമ്ത എന്നിവര്‍ പറയുന്നത് കേള്‍ക്കുക...

വാളയാര്‍ ചുരം കടന്നുപോയാല്‍ മലയാള നടിമാരുടെ മട്ട് മാറുമെന്ന് സിനിമാരംഗത്ത് ഒരു രസികന്‍ നിരീക്ഷണമുണ്ട്. അവര്‍ സാരിയും ബ്ലൗസുമണിഞ്ഞ് ലജ്ജാവതികളും കുലീന സുന്ദരിമാരുമായി മലയാളത്തിലഭിനയിക്കുന്നു. സ്‌ക്രീനില്‍ മാത്രമല്ല, പൊതുവേദികളിലും ഇതേ 'കുലീനത്വ'ത്തോടെ പ്രത്യക്ഷപ്പെടുന്നു. തമിഴ് സിനിമയില്‍ മിനി സ്‌കര്‍ട്ടും ഷോര്‍ട്ട് ടോപ്പുമണിഞ്ഞ് ഐറ്റം ഡാന്‍സ് ചെയ്യുന്ന ഇതേ നടിമാരെ കണ്ട് നമ്മള്‍ പിന്നെ ഞെട്ടാതിരിക്കുന്നതെങ്ങനെ?

എന്തുകൊണ്ട് ഇങ്ങനെ ഒരു ഇരട്ടത്താപ്പു നയം? അഭിനയം മാത്രം പോര, ഗ്ലാമര്‍ കൂടിയേ തീരൂ എന്ന് ശഠിക്കുന്ന ഇന്നത്തെ സിനിമാലോകത്തില്‍ ഉത്തരമുണ്ട്. നടിമാരുടെ അഭിനയ മികവിനേക്കാള്‍ 'സ്‌ക്രീന്‍ ഷോ'യ്ക്കും 'സീറോ ഫിഗറി'നുമാണ് ഇന്ന് കൂടുതല്‍ ഊന്നല്‍.

വഴിത്തിരിവായത് ബില്ല
ഒരിക്കല്‍ ശാലീനസുന്ദരിയായി സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യിലൂടെ സിനിമയിലേക്കു കടന്നുവന്നവളാണ് നയന്‍താര. ഇന്ന് ചെറുപ്പക്കാരുടെ സിരകളെ ചൂടുപിടിപ്പിക്കുന്ന ഗ്ലാമര്‍ ഗേള്‍ ആണ് 'നയന്‍സ്.' 'വല്ലവന്‍', 'ബോസ്', 'കുചേലന്‍', 'ബില്ല' തുടങ്ങിയ ചിത്രങ്ങളില്‍ ഗ്ലാമറിന്റെയും ലൈംഗികാകര്‍ഷണത്തിന്റെയും സര്‍വ അതിരുകളും ഭേദിച്ചാണ് നയന്‍താര സൂപ്പര്‍സ്റ്റാറായത്. നയന്‍താരയുടെ ശരീരപ്രദര്‍ശനംകൊണ്ടുമാത്രം മൈലേജ് നേടിയ തമിഴ്-തെലുങ്ക് ചിത്രങ്ങള്‍ എത്രയെത്ര! 'വല്ലവനി'ല്‍ നായകന്‍ ചിലമ്പരശനുമൊത്ത് (ചിമ്പു) ഇഴുകിച്ചേര്‍ന്നഭിനയിച്ച പ്രണയരംഗങ്ങള്‍ വന്‍വിവാദം അഴിച്ചുവിട്ടു.

''എന്റെ ശരീരം ഗ്ലാമര്‍ വേഷത്തിന് അനുയോജ്യമാണ്. അതുകൊണ്ടാണ് ഞാന്‍ അത്തരം വേഷങ്ങളിലഭിനയിക്കുന്നത്. സ്‌ക്രിപ്റ്റില്‍ ഒരു ചുംബനരംഗമുണ്ടെങ്കില്‍ അത് അഭിനയിക്കാന്‍ ഞാന്‍ മടിക്കില്ല. ഇതെല്ലാം ഒരു പ്രൊഫഷണല്‍ സ്​പിരിറ്റിലാണ് എടുക്കുന്നത്''-നയന്‍താര പറയുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം ചെയ്തത് ഇടക്കാലത്ത് നയന്‍താരയുടെ കരിയര്‍ ഗ്രാഫിനെ ബാധിച്ചു. കടുത്ത വിമര്‍ശനങ്ങള്‍ അവരെ ശരിക്കും അസ്വസ്ഥയാക്കി. ''ഗ്ലാമര്‍ വേണോ വേണ്ടയോ എന്ന വിഷയത്തില്‍ എന്നെ ആരും ഉപദേശിക്കേണ്ട. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. നല്ല റോളുകള്‍ പ്രതീക്ഷിച്ചപ്പോള്‍ എനിക്കത് കിട്ടിയില്ല. ഗ്ലാമര്‍ ചെയ്യാനാവശ്യപ്പെട്ട് വരുന്ന വലിയ ഓഫറുകള്‍ എനിക്ക് വേണ്ടെന്ന് വെയ്ക്കാന്‍ പറ്റില്ല'', അവര്‍ പറയുകയുണ്ടായി.

ഇനിയും ഗ്ലാമറസ് റോളുകളില്‍ തുടരാനാണോ നയന്‍താരയുടെ തീരുമാനം? ''അതേപ്പറ്റി എനിക്കുറപ്പില്ല. കിട്ടുന്ന ഓഫറുകളെ ആശ്രയിച്ചിരിക്കും. ലൈംലൈറ്റില്‍ ഇല്ലാതിരുന്ന സമയം 'ബില്ല' യില്‍ ഞാന്‍ ചെയ്ത ഉജ്ജ്വലമായ ഗ്ലാമര്‍ വേഷമാണ് എന്നെ മുന്നോട്ട് പോവാന്‍ സഹായിച്ചത്. അതാണെനിക്ക് വഴിത്തിരിവായത്.'

ഓടുന്ന സിനിമയിലേ കാര്യമുള്ളൂ
മലയാളവും തമിഴും കടന്ന് തെലുങ്കില്‍ എത്തി അഭിനന്ദനങ്ങളേറ്റുവാങ്ങിയ ഭാവനയുടെ 'ഹോംലിഗേള്‍' ഇമേജാണ് നമുക്കിഷ്ടം. പക്ഷേ, 'ട്വന്റി- ട്വന്റി'യില്‍ ഗ്ലാമറ്റസ്സായി അഭിനയിച്ച് ഭാവനയും ഞെട്ടിച്ചു. ''ട്വന്റി- ട്വന്റി'യില്‍ അഭിനയിച്ചപ്പോള്‍ എനിക്കെതിരെ ഒരുപാട് വിമര്‍ശനങ്ങ ളുണ്ടായി. ഭാവന എന്തിന് ഗ്ലാമറസ്സായി എന്നാണവര്‍ ചോദിച്ചത്. എങ്കിലും പടം കാണാന്‍ പറ്റിയില്ല എന്നോ എന്റെ വേഷം വൃത്തികേടായെന്നോ ആരും പറഞ്ഞിട്ടില്ല. ഗ്ലാമര്‍ എന്നാല്‍ വള്‍ഗറാവരുത്. ബിക്കിനി ഇട്ട് അഭിനയിക്കുകയോ ഇറക്കം വളരെ കുറഞ്ഞ ഡ്രസ് ഇടുകയോ ആണ് വള്‍ഗര്‍. ഞാന്‍ അതൊരിക്കലും ഫോളോ ചെയ്യുന്നില്ല. തമിഴില്‍ ഒരുപരിധിവിട്ട് ഗ്ലാമര്‍ കാണിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട്.''

ശരീരത്തിനനുസരിച്ചുള്ള ഡ്രസ്സിങ്ങാണ് ഗ്ലാമറിന്റെ രഹസ്യമെന്ന് ഭാവനയുടെ അഭിപ്രായം. ''സാരിയും ചുരിദാറുമിട്ടാല്‍ ഗ്ലാമറാവില്ല. മിനി സ്‌കര്‍ട്ട് നല്ലത്; ധരിക്കുമ്പോള്‍ ഷോര്‍ട്‌സ് ഉപയോഗിച്ചാല്‍ മതിയല്ലോ. ഗ്രേറ്റ് ബോഡി വേണം. എനിക്ക് നാടന്‍ ഡ്രസ്സിനേക്കാള്‍ മോഡേണ്‍ വേഷമാണ് ഇണക്കം. കാവ്യയൊക്കെ സാരിയില്‍ ഭയങ്കര ഭംഗിയാണ്. പക്ഷേ, മോഡേണ്‍ ഡ്രസ്സുകള്‍ അത്ര ചേരില്ലെന്നു തോന്നുന്നു. സെറ്റില്‍ ചിലപ്പോള്‍ വളരെ ടൈറ്റായ ടോപ്പുകള്‍ കൊണ്ടുവന്നുതരും. ഞാന്‍ അവ മാറ്റിത്തരാന്‍ പറയും. ഇല്ല, വസ്ത്രത്തിന്റെ കാര്യത്തില്‍ എനിക്ക് കോംപ്രമൈസ് ചെയ്യേണ്ടിവന്നിട്ടില്ല.''

പഴയകാല സിനിമയില്‍ ആയിരുന്നു ശരീരം തുറന്നുകാട്ടിയുള്ള ചിത്രീകരണം കൂടുതലെന്നാണ് ഭാവനയുടെ പക്ഷം. ''പണ്ടത്തെ നടിമാര്‍ (ഞാനാരുടെയും പേര് പറയുന്നില്ല) കുഞ്ഞുടുപ്പിട്ട് ഡാന്‍സ് കളിച്ചിരുന്നല്ലോ. അതും തടിച്ച ശരീരമുള്ളവരാണെന്നോര്‍ക്കുക. എന്തായാലും അത്രയൊന്നും ഞങ്ങള്‍ കാണിക്കുന്നില്ലല്ലോ...''

ഗ്ലാമര്‍ നടിയില്ലാതെ സിനിമ ഓടില്ലെന്ന ഒരു ധാരണ പരക്കെയുണ്ട്. ''നടിമാര്‍ക്ക് എവിടെയുണ്ട് പ്രാധാന്യം? എന്റെ കാര്യം പറയാം. 'ദൈവനാമത്തില്‍' എനിക്ക് വളരെ സംതൃപ്തി നല്‍കിയ പടമായിരുന്നു. പക്ഷേ, അതെത്ര പേര്‍ കണ്ടു? ഞാന്‍ വളരെ പ്രൊഫഷണലായി ചിന്തിക്കുന്നു. നല്ല വര്‍ക്ക് കിട്ടണം. നല്ല മൂവി കിട്ടണം... നായികാപ്രാധാന്യമില്ല എന്ന് പരാതിപ്പെട്ടിട്ട് കാര്യമില്ല. ഓടുന്ന സിനിമയില്‍ അഭിനയിച്ചാലേ രക്ഷയുള്ളൂ. മലയാളത്തില്‍ നിലനില്‍ക്കാന്‍ പാടുപെടുകയാണ് നടിമാര്‍''. 'ലോപിപോപ്പി'ലും 'സാഗര്‍ എലിയാസ് ജാക്കി'യിലും ഗ്ലാമര്‍ റോള്‍ ചെയ്ത ഭാവന ഇപ്പോള്‍ പുതിയൊരു പ്രതീക്ഷയിലാണ്. ''നല്ല ഒരു നാടന്‍ കഥാപാത്രം ചെയ്യണമെനിക്ക്. ഒരു ഇമേജില്‍ തളച്ചിടുന്ന പ്രവണതയെ ഭയമുണ്ട്.''

മലയാളത്തില്‍ അടുത്തിടെയായി അന്യഭാഷാ നായികമാരുടെ വരവ് കൂടുതല്‍ ശക്തമായി. കനിഹ, റിച്ച പലൗദ്, ശര്‍ബാനി മുഖര്‍ജി, ലക്ഷ്മി റായ്, ഭൂമിക, പത്മപ്രിയ, രാധാവര്‍മ്മ, മീനാക്ഷി ദീക്ഷിത്... മുംബൈ നായികമാരുടെ ഇറക്കുമതിക്ക് പിന്നിലെ ഒരു കാരണം ഗ്ലാമറിനോട് അവര്‍ക്കുള്ള ഉദാരമായ സമീപനമാണ്. അഭിനയശേഷിയേക്കാള്‍ നമ്മുടെ സംവിധായകന്മാര്‍ വിലമതിക്കുന്നതും നായികയുടെ ഗ്ലാമറിനെയാണെന്ന് നടിമാരും പരിഭവിക്കുന്നു.

പ്രേക്ഷകര്‍ക്ക് ആനന്ദം അത്രമാത്ര
നല്ല അഭിനയശേഷിയുള്ള നടിയാണ് ജ്യോതിര്‍മയി. അതേ സമയം തന്നെ സിനിമയില്‍ 'ഐറ്റം ഡാന്‍സ്' എന്നറിയപ്പെടുന്ന തകര്‍പ്പന്‍ ഗ്ലാമര്‍ നൃത്തത്തിലൂടെയും ജ്യോതിര്‍മയി ശ്രദ്ധേയയായി. ഗ്ലാമറിനെക്കുറിച്ചും അഭിനയം എന്ന പ്രൊഫഷനെക്കുറിച്ചും ചിന്തിച്ചുറപ്പിച്ച നിലപാടുകളാണ് ഇവര്‍ക്ക്. ''സിനിമയില്‍ ഗ്ലാമറസ്സാവുക എന്നത് സ്റ്റൈലൈസേഷനാണ്. അത് ജനങ്ങള്‍ ആഗ്രഹിക്കുന്ന, സ്വപ്‌നങ്ങളാണ്. നടി അവര്‍ക്ക് ആനന്ദം നല്‍കുന്നു എന്നുമാത്രം...

'സാഗര്‍ എലിയാസ് ജാക്കി'യിലെ എന്റെ ഡാന്‍സ് സീന്‍ ഒരുപാടുപേര്‍ക്ക് ഇഷ്ടമായി. ഒരു നല്ല സിനിമാപ്രോജക്ടാണെങ്കില്‍ അതില്‍ ഏത് റോള്‍ അഭിനയിക്കാനും ഞാന്‍ തയ്യാറാണ്. ഗ്ലാമര്‍ നല്ലതല്ലേ? സ്ത്രീശരീരത്തിന്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍
സമൂഹത്തിനുള്ള വിലക്ക് നീങ്ങുന്നത് നല്ലതല്ലേ? ടിവി ചാനലുകളിലൂടെയും ഇന്റര്‍നെറ്റ് വഴിയും ലൈംഗികതയും നഗ്നതയുമെല്ലാം ആളുകള്‍ക്ക് പരിചിതമാണിന്ന്. ആര്‍ക്കും അതൊരു അത്ഭുത സംഭവമല്ല. എന്റെ തലമുറയിലെ നടിമാര്‍ വളരെ ബോള്‍ഡാണ്. ഞങ്ങളെക്കാള്‍ ബോള്‍ഡാണ് ഇപ്പോള്‍ സിനിമയിലെത്തുന്നവര്‍.''

സിനിമയുടെ ആദ്യഘട്ടങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയാന്‍ നടിക്ക് അവസരമുണ്ടെന്ന് ജ്യോതിര്‍മയി പറയുന്നു: ''എത്ര ഗ്ലാമറസ്സാവാം എന്ന് വേണമെങ്കില്‍ പരിധി നിശ്ചയിക്കാമല്ലോ. എല്ലാം നടിയുടെ പേഴ്‌സണല്‍ ചോയിസ് ആണ്. മലയാളത്തിലും തമിഴിലും ആരോഗ്യകരമായ അന്തരീക്ഷമുണ്ട് ഇപ്പോള്‍. നടിമാരെ ചൂഷണം ചെയ്യുന്ന സംവിധായകരെ ഞാനിതുവരെ കണ്ടിട്ടില്ല.

''എണ്‍പതുകളിലെ മലയാള സിനിമയിലൂണ്ടായ അന്തരീക്ഷമല്ല ഇന്നത്തേത്. ഇത് പുതിയ കാലമാണ്. വ്യക്തികളുടെ സ്വാതന്ത്രത്തിന് കൂടുതല്‍ വിലയുണ്ട് ഇന്ന്. ഷീലാമ്മയുടെയോ സീമചേച്ചിയുടെയോ കാലത്തല്ലല്ലോ ഞാന്‍ ജീവിക്കുന്നത്. ഞാന്‍ മോഡേണ്‍ വേഷമിട്ട് ഗ്ലാമറസ്സായി നൃത്തം ചെയ്താല്‍ എനിക്കത് സാധാരണമാണ്. ഇത് ഇങ്ങനെത്തന്നെ ആവണം. മറ്റൊന്ന്, ഗ്ലാമര്‍ റോള്‍ എല്ലാവരുംചെയ്താല്‍ നന്നാവണമെന്നില്ല. അതിനും കഴിവ് വേണം. ഹോംവര്‍ക്ക് ചെയ്യണം. നമ്മുടെ ശരീരത്തിനെ എത്രത്തോളം സ്റ്റൈലിഷാക്കാം എന്ന് ചിന്തിക്കണം. കോസ്റ്റ്യൂമും മെയ്ക്കപ്പും ആക്‌സസറീസും ശ്രദ്ധേയമാണ്.''

വിവാഹശേഷവും ഗ്ലാമര്‍ വേഷങ്ങളോട് വിമുഖത കാണിച്ചില്ല എന്നത് ജ്യോതിര്‍മയിയെ മറ്റു നായികമാരില്‍നിന്നും വേറിട്ട് നിര്‍ത്തുന്നു.

സ്വിമ്മിങ് പൂളില്‍ സാല്‍വാറിടാമോ?

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണിക്ക് ഗ്ലാമര്‍ റോളുകള്‍ തലവേദനയാണിപ്പോള്‍... ''പരുത്തിവീരനില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനി ഗ്ലാമര്‍ വേഷം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. പരുത്തിവീരനിലെ ഗ്രാമീണ കഥാപാത്രത്തിലേക്ക് ബ്രാന്‍ഡ് ചെയ്യപ്പെടുമോയെന്ന്  ഭയന്നാണ് ഗ്ലാമര്‍ വേഷം ചോദിച്ചത്'', പ്രിയാമണി പറഞ്ഞു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'ആറുമുഖ'ത്തില്‍ പ്രസക്തിയുള്ള ഒരു കഥാപാത്രത്തെ കിട്ടിയതിലുള്ള ആഹ്ലാദത്തിലാണ് പ്രിയാമണി ഇപ്പോള്‍.

''പരുത്തിവീരനുശേഷം ഞാനൊരു 'ഗ്ലാമര്‍ ഡോള്‍' ആയി മാറി. എനിക്ക് മടുത്തു. ഒരേതരം റോളുകള്‍ ചെയ്ത് മുന്നോട്ടു പോവാനാവില്ല.

'ആറുമുഖ'ത്തില്‍ അഭിനയസാധ്യതയുള്ള റോളാണെനിക്ക്''- രഞ്ജിത്തിന്റെ 'തിരക്കഥ'യില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച പ്രിയാമണി, തമിഴ് പടം 'ദ്രോണെ'യില്‍ ബിക്കിനി വേഷത്തില്‍ അഭിനയിച്ചിരുന്നു. ദേശീയ അവാര്‍ഡ് നേടിയ ഒരു നടിക്ക് ഇങ്ങനെ സെക്‌സിയായി അഭിനയിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പ്രിയാമണി പറഞ്ഞു: ''എനിക്ക് പലതരം പ്രതികരണങ്ങളാണ് കിട്ടിയത്. നല്ല ഗാനചിത്രീകരണമാണതെന്നും എന്റെ ബിക്കിനി സീന്‍ ഒട്ടും അശ്ലീലമായില്ലെന്നും പറഞ്ഞു ചിലര്‍. എനിക്ക് അത്തരം വേഷങ്ങള്‍ ചേരില്ലെന്നും ഞാനത് ചെയ്യരുതായിരുന്നെന്നും പറഞ്ഞവരുമുണ്ട്. കഥാസന്ദര്‍ഭത്തില്‍ അത്തരമൊരു സീനിന്റെ ആവശ്യം ന്യായമായി വന്നതുകൊണ്ടാണ് ഞാനത് ചെയ്തത്. സംവിധായകന്‍ എന്നോട് അതാവശ്യപ്പെടുകയായിരുന്നു. എന്തായാലും സ്വിമ്മിങ് പൂള്‍ ഉള്ള ഒരു സീനില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ സാല്‍വാര്‍ കമ്മീസ് ധരിക്കാന്‍ പറ്റില്ലല്ലോ?...'' വിവിധ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നയന്‍ താരയെ കടത്തിവെട്ടുംവിധം ശരീരപ്രദര്‍ശനം നടത്തിയിരുന്നു പ്രിയാമണി.

നല്ല ഗ്ലാമര്‍ വേണം
ഹരിഹരന്‍ ചിത്രം 'മയൂഖ'ത്തിലൂടെയാണ് നടി മംമ്ത മലയാള സിനിമയിലെത്തിയത്. 'ലങ്ക' എന്ന ഒറ്റ ചിത്രത്തിലൂടെ മംമ്ത പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ കാരണം ചിത്രത്തിലെ അമിതഗ്ലാമര്‍തന്നെ. സുരേഷ് ഗോപിയോടൊത്തുള്ള ഗാനരംഗങ്ങള്‍ മലയാളസിനിമാലോകത്തെ ഞെട്ടിച്ചു. മംമ്തയുടെ ഗ്ലാമര്‍ പ്രസരണമുള്ള തെലുങ്ക്ചിത്രം 'ഹോമം' കണ്ടിട്ട് രാംഗോപാല്‍ വര്‍മ തന്റെ ചിത്രങ്ങളിലേക്ക് അവരെ ക്ഷണിച്ചിരുന്നതായി വാര്‍ത്ത വന്നിരുന്നു. രഞ്ജിത്ശങ്കറിന്റെ ഹിറ്റ് പടം 'പാസഞ്ചറി'ലൂടെ അഭിനയത്തികവ് പ്രകടിപ്പിച്ച് ഗ്ലാമറിന്റെ പിടിയില്‍നിന്നും തിരിച്ചുവന്നിരിക്കയാണ് മംമ്ത.

''ഗ്ലാമര്‍ വേണം. നല്ല രീതിയിലുള്ള ഗ്ലാമര്‍. ഓലര്‍ എക്‌സ്‌പോസിങ് നല്ലതല്ല''-അതാണ് നടിയുടെ മാറിയ കാഴ്ചപ്പാട്. ഇപ്പോള്‍ സിനിമയിലെ ഗ്ലാമറിന്റെ തിരത്തള്ളലിനെ ചെറുതായി പരിഹസിക്കുന്നുമുണ്ട് ഇവര്‍. ''ഇതൊരു 'ബിക്കിനി ഇറ'തന്നെയാണ്. 'വണ്‍ ക്രോര്‍ ഫോര്‍ ബിക്കിനി വെയറിങ്' എന്നൊരു ഫോര്‍മുല തന്നെ സിനിമയിലുണ്ട്. ബട്ട് ഐ ആം നോട്ട് ഇന്ററസ്റ്റഡ്.''

മലയാളത്തില്‍ ഭാര്യയായും വീട്ടമ്മയായും സുന്ദരമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച നടി ഗോപികയും തമിഴില്‍ ഗ്ലാമര്‍ കാണിച്ചതിന്റെ പേരില്‍ പഴി കേട്ടിരുന്നു. 'കനാകണ്ടേനി'ല്‍ നടന്‍ ശ്രീകാന്തിന്റെ താടിയില്‍ കടിക്കുന്ന പോസ്റ്റര്‍ ആണ് വിവാദമായത്. തുടര്‍ന്ന് ചെന്നൈ തെരുവുകളില്‍ നിന്ന് ഈ പോസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നു.

തമിഴ് സിനിമയില്‍ ശരീരപ്രദര്‍ശനം പ്രധാനമായും ഗാനചിത്രീകരണരംഗങ്ങളിലാണ്. ചില സിനിമകളില്‍ പാട്ടില്‍ മാത്രം ഗ്ലാമര്‍ കാട്ടി തിരക്കഥയില്‍ നിന്നും അപ്രത്യക്ഷമാവാനാണ് നടിമാരുടെ യോഗം. 'തമിഴ് സിനിമ കൂടുതല്‍ വലിയ ഇന്‍ഡസ്ട്രിയാണ്. സൗകര്യങ്ങള്‍ വളരെ കൂടുതല്‍. അതാണ് അവിടെ അഭിനയിക്കുന്നതിന്റെ രസം' എന്ന് മാത്രം പറയുന്നു നടി ജ്യോതിര്‍മയി. മലയാളത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം തമിഴില്‍ കിട്ടുന്നതാണ് യാഥാര്‍ഥ്യമെന്നത് പരസ്യമായ രഹസ്യവും.

സിനിമക്കാര്‍ക്ക് മാത്രമേ കുറ്റമുള്ളൂ: സീമ
നടിമാരെ ഗ്ലാമറസ്സാക്കുന്നതും ശരീരസൗഷ്ഠവം തുറന്നുകാട്ടുന്നതും പ്രൊഡ്യൂസറും സംവിധായകനും ചേര്‍ന്നാണ്. മലയാള സിനിമയിലെ പ്രശസ്ത മുന്‍കാല നായിക ലാവണ്യമായ സീമ പറഞ്ഞു.

''അനുരാധ 80-കളില്‍ ക്ലബ് ഡാന്‍സറായി തിളങ്ങിയ നടിയാണ്. അവര്‍ക്ക് പിന്നീട് ലഭിച്ച വേഷങ്ങള്‍ മിക്കതും ഗ്ലാമര്‍ ഗേള്‍ ഇമേജിലുള്ളതാ യി. എന്നിട്ടും 84-ല്‍ ടി.വി.ചന്ദ്രന്റെ 'ഹേമാവന്‍ കാതലര്‍കളി'ല്‍ തന്റെ അഭിനയ മികവ് അനുരാധ തെളിയിച്ചു. അവര്‍ വയറ്റുപ്പിഴപ്പിനുവേണ്ടിയാണ് അത്തരം റോളുകള്‍ സ്വീകരിച്ചത്. പുതിയ നടിമാര്‍ കൂടുതല്‍ പ്രൊഫഷണല്‍സും തൊലിക്കട്ടിയുള്ളവരുമായിരിക്കാം. പക്ഷേ, ആ കരുത്ത് അന്നത്തെ നടിമാര്‍ക്കും ഉണ്ടായിരുന്നു. മാധ്യമങ്ങളോട് ഉറച്ച ശബ്ദത്തില്‍ അവരാരും അതൊന്നും പറഞ്ഞില്ലെന്നുമാത്രം.

ഇന്ന് കാലം മാറി സിനിമാ ഇന്‍ഡസ്ട്രി മാറി. മൂല്യങ്ങള്‍ മാറി. ഇന്ന് സിനിമയിലെ ഗ്ലാമറും ജീവിതത്തിലെ ഗ്ലാമറും ഒന്നുതന്നെ. ബ്ലാംഗ്ലൂരില്‍ പോയാല്‍ മോഡേണ്‍ ലൈഫ് സ്റ്റൈല്‍ കണ്ട് നമ്മളന്തം വിടുന്നു. നാട്ടില്‍ ഒരു ഫങ്ഷനില്‍ ഫാമിലിയായി വരുന്നവര്‍ പോലും എത്ര ഗ്ലാമറസ്സായാണ് ഡ്രസ്സ് ചെയ്തുവരുന്നത്! സിനിമക്കാര്‍ അത്തരം വേഷമിട്ടാല്‍ മാത്രമാണ് കുറ്റം കേള്‍ക്കേണ്ടി വരിക. സിനിമ ജീവിതത്തിന്റെ പകര്‍പ്പാവുകയാണെന്നാണ് മനസ്സിലാക്കുന്നത്.''

 

സ്‌പോര്‍ട്‌സ് 'വുമണ്‍'സ്‌പിരിറ്റുമായി ഐറിന്‍

ബീബാ ബോബന്‍

ഐറിന്റെ ക്ലാസ്സില്‍ 15 പേര്‍, ഇവരില്‍ ബഹുഭൂരിപക്ഷവും ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍. ഒളിമ്പിക് ക്യാപ്പിറ്റല്‍ എന്നറിയപ്പെടുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനിലെ ക്ലാസ്സ് മുറിയില്‍ ഇവര്‍ക്കൊപ്പം ഐറിന്‍ പഠിച്ചതാവട്ടെ സ്‌പോര്‍ട്‌സും.വിദേശത്ത് പോയി സ്‌പോര്‍ട്‌സ് പഠിക്കുന്നോ? കേട്ടവര്‍ നെറ്റി ചുളിച്ചു.

പക്ഷേ, ഐറിന്‍േറത് ചില്ലറ ബിരുദമല്ല. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി നടത്തുന്ന മാസ്റ്റര്‍ ഓഫ് അഡ്‌വാന്‍സ്ഡ് സ്റ്റഡി ഇന്‍ സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ടെക്‌നോളജി (എം.എസ്.എ.) എന്ന കോഴ്‌സ് പാസ്സായ ആദ്യ മലയാളി പെണ്‍കുട്ടിയാണ് ഐറിന്‍.

ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി ഈ കോഴ്‌സ് പാസ്സാകുന്നത്. 98-99 കാലഘട്ടത്തില്‍ സംസ്ഥാന ഹോക്കി ടീമിനെ നയിച്ച ചുറുചുറുക്കുള്ള പെണ്‍കുട്ടിയെ കായിക കേരളം മറന്നിട്ടുണ്ടാകില്ല.

ഇപ്പോള്‍ ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തിയ ഐറിന്‍ പഠിച്ച പാഠങ്ങള്‍ എങ്ങനെ കായിക ലോകത്തിന് പ്രയോജനപ്പെടുത്താമെന്ന ആലോചനയിലാണ്. അമ്മ മറിയാമ്മ കോശി ഹോക്കി അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.അങ്ങനെയാണ് അഡ്മിനിസ്‌ട്രേഷനോട് ഐറിന് താത്പര്യം തോന്നിയത്.

ഐറിന്റെ സ്‌കൂള്‍ പഠനം എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍. പിന്നീട് ചെന്നൈയില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും മുംബൈയില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റില്‍ ബിരുദവും നേടി. മൂന്നു വര്‍ഷം ഇന്ത്യയിലും ഒരു വര്‍ഷം ദോഹയിലും ഇവന്റ്
മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നോക്കി. ഇത് സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് പ്രവേശനം ലഭിക്കാന്‍ സഹായകമായി. കായിക യോഗ്യത, ബിരുദാനന്തര ബിരുദം, പ്രവൃത്തി പരിചയം എന്നിവയാണ് കോഴ്‌സിനുള്ള യോഗ്യത.

ലോസാനിലെ ക്ലാസിനെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് ഐറിന്. മിക്കവരും ഒളിമ്പിക്് മെഡല്‍ ജേതാക്കള്‍, ഒരു ഒളിമ്പിക്് വില്ലേജിലെത്തിയ അനുഭവം. രണ്ട് ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ കൊറിയക്കാരി സോഹിയായിരുന്നു അടുത്ത സുഹൃത്ത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ കായിക സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന കോഴ്‌സായതിനാല്‍ അവരുമായി ഒത്തു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചു.

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ്, നിയമം, ഡോപ്പിങ്, ഇവന്റ് മാനേജ്‌മെന്റ് എന്നിങ്ങനെ പോകുന്നു പഠിച്ച വിഷയങ്ങളുടെ ലിസ്റ്റ്. ഒട്ടുമിക്ക കളികളിലും പരിശീലനവും നിര്‍ബന്ധം. കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആന്റി-ഡോപ്പിങ് ലാബില്‍ പ്രോജക്ടും ചെയ്തു. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനില്‍ രണ്ട് മാസം ജോലിയും ചെയ്തു.

കേരളത്തില്‍ കായിക രംഗത്ത് ആദ്യപടി മുതല്‍ ശ്രദ്ധ നല്‍കിയാല്‍ വന്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന് ഐറിന്‍ പറയുന്നു. സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ള രാഷ്ട്രീയ നേതാക്കള്‍ വേണം. എന്നാലേ കായികലോകം മെച്ചപ്പെടൂ. ഐറിന്‍ പറയുന്നു. കൂടുതല്‍ പണവും പരിശീലനവും നല്‍കണം. വിദേശത്ത് നിന്ന് ധാരാളം ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള ചര്‍ച്ചയിലാണ് ഐറിന്‍. താന്‍ പഠിച്ചത് തന്റെ നാടിന് പ്രയോജനപ്പെടണമെന്നാണ് ഐറിന്റെ ആഗ്രഹം.